'അമരന്‍'..മരണമില്ലത്തവന്‍; കരളിൽ തറച്ച വെടിയുണ്ടകളെ വകവെയ്ക്കാതെ ജെയ്ഷെ കമാൻഡറെ വെടിവെച്ച് വീഴ്ത്തിയ ധീരയോദ്ധാവ്; ആരാണ് മേജർ മുകുന്ദ് വരദരാജൻ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അമരന്‍’..മരണമില്ലത്തവന്‍; കരളിൽ തറച്ച വെടിയുണ്ടകളെ വകവെയ്‌ക്കാതെ ജെയ്ഷെ കമാൻഡറെ വെടിവെച്ച് വീഴ്‌ത്തിയ ധീരയോദ്ധാവ്; ആരാണ് മേജർ മുകുന്ദ് വരദരാജൻ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

‘അമരൻ’ തീയറ്റുറുകളിൽ എത്തുമ്പോൾ വീണ്ടും ചർച്ചായി മേജർ മുകുന്ദ് വരദരാജൻ. കശ്മിരിലെ ഷോപിയാന്‍ ഓപ്പറേഷനെ വിജയത്തിലെത്തിച്ച് ജീവന്‍ വെടിഞ്ഞ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമ പറയുന്നത്. 2014 ഏപ്രിൽ 25 നാണ് മേജര്‍ മുകുന്ദ് വരദരാജൻ വീരമൃത്യു വരിച്ചത്. പിന്നാലെ തൊട്ടടുത്ത വര്‍ഷം 2015 ല്‍ മരണാനന്തരം പരമോന്നത ബഹുമതിയായ അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അമരനായ അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചത് രാജ്‍കുമാർ പെരിയസ്വാമിയാണ്.

‘എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..’.2015ലെ റിപ്പബ്ലിക് ദിനത്തില്‍ അശോക ചക്ര ഏറ്റുവാങ്ങിയശേഷം ഇന്ദു റബേക്ക വര്‍ഗീസ് പറഞ്ഞ വാക്കുകളാണിത്.

ആരാണ് മുകുന്ദ് വരദരാജൻ?

1983 ഏപ്രില്‍ 12നാണ് തമിഴ്നാട് സ്വാദേശികളായ ആര്‍ വരദരാജന്റെയും ഗീതയുടെയും മകനായി മുകുന്ദ് ജനിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കോഴിക്കോട് ജോലി ചെയ്യുന്ന സമയത്താണ് മുകുന്ദിന്റെ ജനനം. മുകുന്ദിന്റെ മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാരാണ്. അതിനാല്‍ ചെറുപ്പം തൊട്ടേ മുകുന്ദിനും സേനയിൽ ചേരാനായിരുന്നു താത്പര്യം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി 2005ലാണ് അദ്ദേഹം സേനയുടെ ഭാ​ഗമാകുന്നത്.

 

ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാണ്  പരിശീലനം പൂര്‍ത്തിയാക്കിയത്. 2006ല്‍, ധീരരായ സൈനികര്‍ക്ക് പേരുകേട്ട രജപുത്ര റെജിമെന്‍ന്റിന്റെ, 22 രജപുത്ര ബറ്റാലിയനിലേക്ക് ലെഫ്റ്റനന്റായി അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2009 ലാണ് അദ്ദേഹം ഇന്ദു റബേക്ക വര്‍ഗ്ഗീസിനെ വിവാഹം കഴിക്കുന്നത്. പെൺകുഞ്ഞാണ് ദമ്പതികൾക്ക്. മുകുന്ദ് ജീവൻ വെടിയുമ്പോൾ മുന്ന് വയസ്സാണ് മകളുടെ പ്രായം.

 

ഓപ്പറേഷൻ ഖാസിപത്രി

2012 ഡിസംബറിലാണ് 44 രാഷ്‌ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ഭാ​ഗമാകുന്നത്.
2014 ഏപ്രിൽ 25 നാണ്, ഷോപ്പിയനിലെ ആപ്പിള്‍ തോട്ടങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയടക്കുമുള്ള ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരം ലഭിച്ചത്. തുടർന്ന് മുകുന്ദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തി. ഇരുനിലകെട്ടിടത്തിലാണ് ഭീകരർ എന്ന് മനസ്സിലാക്കിയ മുകുന്ദ് പ്രദേശം പൂർണ്ണമായും വളഞ്ഞു. ഇതിനിടെ ഭീകരർ വെടിവെപ്പ് തുടങ്ങി.

മേജര്‍ മുകുന്ദും സഹസൈനികനായ വിക്രം സിങ്ങും വീടിനു മുന്നിലെ തോട്ടത്തിലൂടെ ഇഴഞ്ഞു നീങ്ങി. വീടിന്റെ പ്രധാനവാതിൽ ബോംബ് വെച്ച് തകർത്ത് അകത്ത് കടന്നു. പിന്നാലെ ഭീകർക്ക് നേരെ കനത്താക്രണം അഴിച്ചു വിട്ടു. നിരവധി ഭീകരർ തൽക്ഷണം കൊല്ലപ്പെട്ടു. അതിനിടെ കമാൻഡർ ഉൾപ്പെടെ ശേഷിക്കുന്ന രണ്ട് തീവ്രവാദികൾ ഗ്രനേഡ് സ്‌ഫോടനത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സൈന്യം നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെ അല്‍ത്താഫ് വാനിയുപം ഭീകരരും കൊല്ലപ്പെട്ടു.

ചരിത്ര വിജയമായ ഓപ്പറേഷന്‍ ഖാസിപത്രയ്‌ക്ക് മേജര്‍ മുകുന്ദിന് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഏറ്റുമുട്ടലിനിടെ മേജര്‍ മുകുന്ദിന്റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ തറിച്ചിരുന്നു. ഓപ്പറേഷൻ പൂർത്തിയായതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു.ഉടന്‍ ശ്രീനഗറിലെ ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും  മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മേജര്‍ മുകുന്ദിന്റെ നേതൃപാടവവും തന്ത്രപരമായ തീരുമാനവും പരിചയ സമ്പത്തുമായിരുന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം..

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടപ്പോള്‍ അത് പങ്കുവച്ച് മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് വികാരഭരിതമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. “അമരന്‍..മരണമില്ലത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാന്‍ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്പ്പോഴും എന്നപോലെ ഞാന്‍ ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു.ഒരു ദശാബ്ദം കടന്നുപോയി”.

 

Tags: AMARANMajor Mukund Varadaraj
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies