ഗുവാഹത്തി: അന്താരാഷ്‌ട്ര അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തി അതിർത്തി സുരക്ഷാ സേന. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് തിരികെ അയച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.
” നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിലായി. കരിംഗഞ്ചിലെ അന്താരാഷ്‌ട്ര അതിർത്തി വഴി നുഴഞ്ഞുകയറാനായിരുന്നു ഇവർ ശ്രമിച്ചത്. അതിർത്തി സുരക്ഷാ സേനയുടെ അവസരോചിത ഇടപെടലിലൂടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുകയും ചെയ്തു.”- ഹിമന്ത ബിശ്വശർമ്മ എക്‌സിൽ കുറിച്ചു.
In yet another successful operation of nabbing illegal Bangladeshi infiltrators, two Bangladeshis were apprehended near the International border at Karimganj and pushed back across the border.
🇧🇩Kobir Sikhdhar
🇧🇩Md. SelimGood job @assampolice pic.twitter.com/RUaGvw4BxR
— Himanta Biswa Sarma (@himantabiswa) November 1, 2024
അസമിലെ കരിംഗഞ്ച്, കച്ചാർ, ധുബ്രി, സൗത്ത് സൽമാര-മങ്കച്ചാർ തുടങ്ങിയ ജില്ലകളാണ് ബംഗ്ലാദേശുമായി 267.5 കിലോമീറ്റർ അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്നത്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ തടയാൻ നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് പട്രോളിംഗ് കർശനമാക്കിയതായും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തുമെന്നും അതിർത്തി സുരക്ഷാ സേന വ്യക്തമാക്കി.















