ധാക്ക : ബംഗ്ലാദേശിലേയ്‌ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ് . 846 ദശലക്ഷം അമേരിക്കൻ ഡോളർ കുടിശികയായതോടെയാണ് ഈ നീക്കം .അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് ബംഗ്ലാദേശിലേയ്‌ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചത് .പവർ ഗ്രിഡ് ബംഗ്ലാദേശിന്റെ കണക്കനുസരിച്ച് വൈദ്യുതി ഉദ്പാദനം 1496 മെഗാവാട്ടിൽ നിന്ന് 700 മെഗാവാട്ടായി കുറഞ്ഞു.
അദാനി പ്ലാന്റിൽ നിന്നുള്ള വൈദ്യുതി വിതരണം കുറഞ്ഞതോടെ ബംഗ്ലാദേശിൽ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. 1600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രാജ്യത്തുള്ളത് . ബംഗ്ലാദേശിലേയ്‌ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറയ്‌ക്കും മുൻപ് ബംഗ്ലാദേശിലെ പവർ ഡവലപ്പ്മെന്റ് ബോർഡിനോട് കുടിശിക തുക അടയ്‌ക്കാൻ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലെ പവർ സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു.
ഒക്ടോബർ 31 ന് വൈദ്യുതി വിതരണം നിർത്തി വച്ച് പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് കത്തിൽ പറഞ്ഞിരുന്നു . സസ്പെൻഷൻ സമയപരിധി നേരത്തേ ഒക്ടോബർ 20 മുതൽ 30 വരെ നീട്ടിയും നൽകിയിരുന്നു.















