ദിവസങ്ങൾക്ക് മുൻപാണ് എ ആർ റഹ്മാനും , ഭാര്യ സൈറയുമായി വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത് .29 വർഷം നീണ്ട ദാമ്പത്യമാണ് വിവാഹമോചനത്തിൽ കലാശിക്കുന്നത്. ഈ ബന്ധം മൂന്നു പതിറ്റാണ്ടുകൾ പിന്നിടും എന്ന ആത്മവിശ്വാസത്തിലായിരുന്നു താൻ എന്ന് റഹ്മാനും വ്യക്തമാക്കിയിരുന്നു. അഭിഭാഷകയായ വന്ദന ഷായുടെ ഔദ്യോഗിക പ്രസ്താവനയിൽ ഈ വേർപിരിയലിന്റെ കാരണങ്ങൾ വ്യക്തമായിരുന്നു
രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 1,728 മുതൽ 2,000 കോടി രൂപ വരെയാണ്. അതുകൊണ്ട് തന്നെ റഹ്മാൻ സൈറയ്‌ക്ക് നല്ലൊരു തുക ജീവനാംശമായി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
2010ൽ ലോസ് ആഞ്ജൽസിൽ റഹ്മാൻ ഒരു ലക്ഷുറി അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു . കോടികൾ നൽകിയാണ് ഇത് സ്വന്തമാക്കിയത് . ഇത് വീട് മാത്രമല്ല, തന്റെ റെക്കോർഡിങ് സ്റ്റുഡിയോയായികൂടി പ്രവർത്തിക്കാൻ പാകത്തിനാണ് റഹ്മാൻ വാങ്ങിയത്.ചെന്നൈയിലെ കോടമ്പാക്കത്തിലെ പോഷ് മേഖലയിൽ റഹ്മാന് ബംഗ്ളാവുണ്ട്. ഇതും കോടികൾ വില മതിക്കുന്നത് തന്നെ . സൈറ ജീവനാംശം ആവശ്യപ്പെട്ടാൽ ഈ സ്വത്തുക്കളും ഭാഗം വയ്‌ക്കേണ്ടി വരുമെന്നാണ് സൂചന .
എന്നാൽ ആ ഘട്ടത്തിൽ അവർ എത്തിയിട്ടില്ല. ഇരുവരും സൗഹാർദത്തോടെ പിരിയാനാണ് ആഗ്രഹിച്ചതെന്നാണ് സൈറയുടെ അഭിഭാഷക പറഞ്ഞത്. അതിനാൽ, തന്റെ കക്ഷി ജീവനാംശം ആവശ്യപ്പെട്ടില്ലെന്നും അവർ വെളിപ്പെടുത്തി.















