കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണത്തിന് പിന്നിൽ യുവതി നേതൃത്വം നൽകുന്ന ഇസ്ലാമിക ആഭിചാര സംഘം. ഇരിട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൾ ഗഫൂറിൽ നിന്ന് വാങ്ങിയ സ്വർണം തിരിച്ച് കൊടുക്കേണ്ടിവരുമെന്ന് കരുതിയായിരുന്നു കൊലപാതം.
596 പവൻ സ്വർണ്ണമാണ് സംഘം തട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ സ്വർണ്ണം ഇരട്ടിച്ച് നൽകാനെന്ന് പേരിൽ ഇസ്ലാമിക ആഭിചാര ക്രിയകൾ നത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
2023 ഏപ്രില്‍ 14 നാണ് ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. പിന്നീടാണ് 596 പവൻ സ്വർണ്ണം നഷ്ടമായ വിവരം കുടുംബം അറിയുന്നത്. ഇതോടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പള്ളിഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ആന്തരികാവയവങ്ങള്‍ കണ്ണൂരിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു.