കൊച്ചി: പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 76 സീറ്റുകളുള്ള അഞ്ചു വിമാനങ്ങളാണ് ഉണ്ടാകുക. കൊച്ചിയിൽ നിന്നായിരിക്കും ആദ്യ സർവീസ്. രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.
2027 ൽ രാജ്യാന്തര സർവീസ് ആരംഭിക്കാനാണ്കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. വാടകയ്‌ക്കെടുക്കുന്ന വിമാനങ്ങൾ ഏപ്രിലിൽ കൊച്ചിയിൽ എത്തിക്കും.
വിമാനകമ്പനിയുടെ ഹമ്പ് ആയി കൊച്ചി വിമാനത്താവളത്തെ ചെയർമാൻ അഫി അഹമ്മദ് പ്രഖ്യാപിച്ചു. സർവീസുകളെല്ലാം എക്കണോമി ക്ലാസുകൾ ആയിരിക്കുമെന്ന്സി .ഇ.ഒ ഹരീഷ് കുട്ടി പറഞ്ഞു. സെറ്റ്ഫ്ലൈ എവിയേഷൻസ് ആണ് എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കുന്നത്. വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായിരുന്നു.