ന്യൂഡൽഹി: വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തു പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കേരള സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്.
“ആക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവാദം നല്കാൻ വനം മേധാവിക്ക് അധികാരമുണ്ട്, അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല.കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ട്. 2025 മാത്രം മൂന്ന് പേർ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് ഈ അപകട മരണത്തിനു കാരണം”. ഭൂപേന്ദ്ര യാദവ് പറഞ്ഞു.
മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുള്ളതാണ്. പക്ഷെ സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ല എന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്രം വൈദ്യതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കൃത്യമായ ഫണ്ട് നൽകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു
“അനന്തുവിന്റെ മരണം സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനാസ്ഥ കൊണ്ടാണ്. കേന്ദ്ര സർക്കാർ നൽകിക മാർഗ നിർദ്ദേശങ്ങൾ മറികടന്നാണ് കമ്പി വേലികളിൽ വൈദ്യുതി കടത്തി വിടുന്നത്. ഇതിൽ സംസ്ഥാന സർക്കാർ പരിശോധനകൾക്ക് മുതിരുന്നില്ല”. 240V പവർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്നു പറഞ്ഞ അദ്ദേഹം കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
“കാട്ടുപന്നി നിലവിൽ സംരക്ഷിത മൃഗങ്ങളുടെ രണ്ടാംപട്ടികയിലാണ്. ഈ പട്ടികയിൽ നിന്നും മാറ്റില്ല. കടുവയും ആനയും ഒന്നാംപട്ടികയിൽതുടരും.രണ്ടാം പട്ടികയിൽ ഈ മൃഗങ്ങൾ തുടരുമ്പോൾ തന്നെ നിയന്ത്രിക്കാൻ ഇളവുണ്ട്. ഈ അധികാരം കേരളം ഉപയോഗിക്കണം”. ഭൂപേന്ദ്ര യാദവ് പറഞ്ഞു.
കേരളത്തിലെ വന്യ ജീവി ആക്രമണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മന്ത്രിയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.















