കാസർകോട് വീണ്ടും വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലമ്പാടി അൽ- മദീന ഹൗസിൽ ഖദീജത്ത് ഷമീമയാണ് പരാതിക്കാരി. അബുദാബിയിലുള്ള ഭർത്താവ് ലത്തീഫാണ് മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായും യുവതി ആരോപിച്ചു.
ജൂൺ 13 ന് രാത്രിയാണ് സംഭവം. ഭർത്താവ് ലത്തീഫ് മൂന്ന് തവണ വാട്സ്ആപ്പ് ചൊല്ലുകയായിരുന്നു. ശരിയത്ത് നിയമ പ്രകാരം മുത്തലാഖ് ചൊല്ലിയാൽ വിവാഹം ബന്ധം വേർപ്പെട്ടുത്താം. 2018 ലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സമയത്ത് 25 പവൻ സ്വർണ്ണം യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു. പിന്നീട് കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടുകൊണ്ട് ലത്തീഫ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ട്. സ്വർണ്ണം നൽകിയില്ലെന്ന് പറഞ്ഞാണ് മുത്തലാഖ് ചൊല്ലിയതെന്ന് ഷമീമയുടെ പരാതിയിൽ പറയുന്നു.















