ആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. താന്‍ മരിച്ചാൽ അതിന് ഉത്തരവാദി ബാലയും കുടുംബവുമാണെന്ന് എലിസബത്ത് പറഞ്ഞു. തന്റെ പരാതി മുഖ്യമന്ത്രിയും ഡിഐജിയും അവഗണിച്ചു. മരിക്കുന്നതിന് മുൻപ് നീതിലഭിക്കുമോ എന്നും എലിസബത്ത് ചോദിച്ചു.
ഇന്നലെ വൈകുന്നേരം അമിതമായി ഗുളികൾ കഴിച്ച് എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചെന്ന് വിവരം. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയാണ് എലിസബത്ത്. ഡോക്ടേഴ്സ് മുറിയിൽ അവശയായ എലിസബത്തിനെ സഹപ്രവർത്തകരാണ് കണ്ടെത്തിയത്. ഇവിടെ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ത്രീയെന്ന നിലയിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് നിയമത്തിന്റെ വഴി തേടിയതെന്ന് എലിസബത്ത് പറഞ്ഞു. എന്നാൽ നിയമ സംവിധാനങ്ങൾ ബാലയ്‌ക്കൊപ്പം നിന്നു. ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തന്നെ ഒരു തരത്തിലും ജീവിക്കാൻ അയാൾ സമ്മതിക്കുന്നില്ല. വിവാഹം കഴിച്ചിട്ടില്ലെന്നാണ് അയാൾ പറയുന്നത്. തന്റെ കയ്യിൽ വിവാഹ സർട്ടിഫിക്കറ്റുണ്ട്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുമുണ്ട്.
മോശം സ്ത്രീയാണെന്ന് തരത്തിലാണ് ബാല പ്രചരിപ്പിക്കുന്നത്. ഇത്രയൊക്കെ ഒരു പെണ്ണ് കരഞ്ഞ് പറഞ്ഞിട്ടും നിങ്ങള്‍ക്കൊന്നും ചെവിക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ മരിച്ചാലെങ്കിലും ഇവിടത്തെ സിസ്‌റ്റം മാറുമോ എന്ന് നോക്കാം. നിയസംവിധാനങ്ങളെ പോലും ബാല വിലയ്‌ക്കെടുക്കുന്നു എന്ന ഗുരുതര ആരോപണവും എലിസബത്ത് ആശുപത്രി കിടക്കയിൽ നിന്നും ഉന്നയിക്കുന്നുണ്ട്.















