പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം: തമിഴ്‍നാട് സർക്കാർ ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം: തമിഴ്‍നാട് സർക്കാർ ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2025, 02:59 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കസ്റ്റഡി മർദ്ദനത്തെത്തുടർന്ന് മരിച്ച അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മധുര ബെഞ്ചാണ് തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടത്. സർക്കാരിനോട് അന്വേഷണത്തിലെ പുരോഗതി ആരാഞ്ഞ കോടതി ഇതിനകം നൽകിയ ഇടക്കാല നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.

കസ്റ്റഡി മരണ കേസിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഉത്തരവ്. അജിത് കുമാറിന്റെ സഹോദരന് മൂന്ന് സെന്റ് ഭൂമിയും സർക്കാർ ജോലിയും അനുവദിച്ചതിനൊപ്പം ഇടക്കാല നഷ്ടപരിഹാരമായി 7.5 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കണക്കിലെടുക്കുമ്പോൾ തുക അപര്യാപ്തമാണെന്ന് കോടതി കണ്ടെത്തി, ഇടക്കാല ആശ്വാസമായി സംസ്ഥാനം മൊത്തം 25 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു. കേസ് പരിഗണിക്കുന്നത് ജൂലൈ 28 ലേക്ക് മാറ്റി. ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. കസ്റ്റഡി മരണത്തിനുപിന്നാലെ അജിത്തിനെ പോലീസുകാർ ലാത്തികൊണ്ട് തുടർച്ചയായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായി. ആഭരണ മോഷണത്തിന് അറസ്റ്റിലായ യുവാവ് പോലീസ് കസ്റ്റഡിയിലെ ക്രൂര മർദ്ദനത്തെ തുടർന്നാണ് മരണപ്പെട്ടത്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപസ്മാരം പിടിപെട്ടുവെന്നാണ് പോലീസ് ആദ്യം അവകാശപ്പെട്ടത്, എന്നാൽ പോസ്റ്റ്‌മോർട്ടത്തിലും അന്വേഷണത്തിലും ലഭിച്ച കണ്ടെത്തലുകൾ ഇതിന് വിരുദ്ധമായിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട ജുഡീഷ്യൽ അന്വേഷണവും ഇത് കസ്റ്റഡി മരണമാണെന്ന് സ്ഥിരീകരിച്ചു.

Tags: madras high courtVictim's familycustodial death caseinterim compensationTamil Nadu government
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies