ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വി.എസിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന: തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അന്‍വര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വി.എസിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന: തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അന്‍വര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2025, 06:08 am IST
FacebookTwitterWhatsAppTelegram

നിലമ്പൂർ : കൊടും കുറ്റവാളി ചാർളി തോമസ് എന്ന ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വി എസ് അച്യുതാനന്ദനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അന്‍വര്‍. മാധ്യമ ഹാൻഡിലുകളിൽ നിന്നും ജനഹൃദയങ്ങളിൽ നിന്നും വി.എസിനെ മായ്ച്ചു കളയാൻ അവർ ആലോചിച്ച്‌ കണ്ടെത്തിയ വഴിയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം, കഥയും തിരക്കഥയും എന്ന തലക്കെട്ടോടെയാണ് കുറിപ്പെഴുതിയിരിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിഎസിന്റെ വിയോഗം പത്രമാധ്യമങ്ങളുടെ “സ്പേസ്” അത്രയും കവർന്നെടുത്തു. കേരളത്തിലെ വാർത്താമാധ്യമങ്ങളെല്ലാം തന്നെ വി.എസിന്റെ ചരിത്രവും വർത്തമാനവും ഇഴകീറി 72 മണിക്കൂറുകൾ സ്റ്റോറികൾ ചെയ്തു. പാർട്ടി സമ്മേളന വേദികളിൽ അടക്കം വിഎസിനെ അപമാനിച്ചവർ, വിഎസ് തന്നെ പറഞ്ഞ “ക്യാപ്പിറ്റൽ പണിഷ്മെന്റിന്റെ” കഥകൾ, മാധ്യമങ്ങൾ ഓർത്തെടുത്തു. സോഷ്യൽ മീഡിയ ഇത് ഏറ്റുപാടി. പുന്നപ്രയുടെയും വയലാറിന്റെയും വീര നായകന്റെ വിയോഗം അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ കേരളം ചർച്ച ചെയ്തു. വിതുമ്പുന്ന അനുശോചന യോഗങ്ങൾ ഉണ്ടായി.

പിണറായിസമാണ് കമ്മ്യൂണിസവും, സോഷ്യലിസവും എന്ന് തിരുത്തി വായിക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ട് നിർബന്ധിതരായിപ്പോയ സഖാക്കളെയും, പുതിയ കാലത്ത് പിണറായിസത്തെ പാർട്ടിയായി ധരിച്ചു വശായിപോയ പുതിയ സഖാക്കളെയും വി.എസിന്റെ മരണം അഗാധമായി സ്വാധീനിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോളം പ്രായമുള്ള വി.എസ് ആയിരുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന സത്യം വെളിച്ചം കാണാനുള്ള ഉപാധിയായിതീർന്നു സഖാവ് വി.എസിന്റെ പോരാട്ട ചരിത്രത്തിന്റെ ഈ പുനർവായന.

കേരളത്തിന്റെ പൊതു സമൂഹം ഈ വിഷയം ഏറ്റെടുത്തപ്പോൾ കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും മുതലാളിത്തത്തിന് എഴുതിക്കൊടുത്ത് “റസീപ്റ്റ്” കൈപ്പറ്റിയവർ ജാഗരൂകരായി. ”കടലും,തിരയും,ബക്കറ്റിലെ വെള്ളവും”

“സിമ്പോളിക്കായി” പറഞ്ഞു വി.എസിനെ അപമാനിച്ചവർ മഹാനായ വിഎസിന് മുമ്പിൽ,നാടിന് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ മുമ്പിൽ സ്വയം ചെറുതാകുന്നത് സഹിക്കാനാവാതെ പരക്കം പാഞ്ഞു.

മാധ്യമ ഹാൻഡിലുകളിൽ നിന്നും ജനങ്ങളുടെ ഹൃദയത്തിൽ നിന്നും വി.എസിനെ മായ്ച്ചു കളയാൻ അവർ വഴിയാലോചിച്ചു. അതിന്റെ “ബൈ പ്രൊഡക്ട്” മാത്രമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ പത്താം ബ്ലോക്കിൽ മാസങ്ങളായി ഒരു കൊടും കുറ്റവാളി ജയിൽ ചാടാൻ ആസൂത്രണം നടത്തുക.ജയിൽ ഉദ്യോഗസ്ഥർ ഇത് അറിയാതെ പോകുക. എട്ടു മീറ്റർ ഉയരമുള്ള മതിൽ ഒരാളുടെയും സഹായമില്ലാതെ അംഗപരിമിതിയുള്ള ഒരാൾ ചാടി കടക്കുക. രാത്രി ഒന്നര മണിക്ക് ജയിലിന്റെ കോമ്പൗണ്ടിൽ നിന്നും നാഷണൽ ഹൈവേയിൽ എത്തിയ ഗോവിന്ദച്ചാമി നേരം വെളുക്കുന്നതിനു മുമ്പ് ഏതെങ്കിലും പാണ്ടിലോറിയിലോ, അന്തർ സംസ്ഥാന ട്രെയിനുകളിലോ (റെയിൽ പാളം വഴി അരമണിക്കൂർ കിലോമീറ്റർ നടന്നാൽ റെയിൽവേ സ്റ്റേഷനിൽ എത്തും എന്നതുകൂടി ചേർത്തു വായിക്കണം) അയൽ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതാലോചിക്കാതെ ഒരു കിണറ്റിൽ ഇറങ്ങിയിരിക്കുക.

ആസൂത്രകരെ തീർച്ചയായും അൽകാട്രസ് സ്വാധീനിച്ചിട്ടുണ്ടാവണം

പറയുന്നതിനും,

ഒരു ലോജിക്ക് വേണ്ടേ!!

പത്താം ബ്ലോക്ക് നിൽക്കുന്ന കോമ്പൗണ്ടിന്റെ ചുറ്റുമതിൽ ഡ്രമ്മുകൾ ഉപയോഗിച്ചും ജയിലിന്റെ പ്രധാന ചുറ്റുമതിൽ തുണികൾ കൂട്ടിക്കെട്ടിയും അംഗപരിമിതിയുള്ള ഗോവിന്ദച്ചാമി ചാടി കടന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല.

അമർചിത്രകഥകളെ വെല്ലുന്ന ഈ കഥ വിശ്വാസയോഗ്യമാകണമെങ്കിൽ ഒന്നര ഇഞ്ച് വണ്ണമുള്ള ഇരുമ്പ് കമ്പി ഉപ്പും ചെറിയ ആക്സോ ബ്ലേഡും ഉപയോഗിച്ച് മുറിച്ചു മാറ്റിയതും ഡ്രമ്മുകളും വസ്ത്രങ്ങളും ഉപയോഗിച്ച് രണ്ടു മതിലുകൾ ചാടി കടന്നതും കസ്റ്റഡിയിലുള്ള ഗോവിന്ദച്ചാമിയെ തന്നെ ഉപയോഗിച്ച് റീടേക്ക് എടുത്ത് ഷൂട്ട് ചെയ്ത് മാധ്യമങ്ങൾ വഴി പൊതുജനങ്ങളെ കാണിക്കേണ്ടതുണ്ട്.

അധികാരികളുടെ അറിവോടെ തന്നെ വെളുക്കുന്നതിന് അല്പസമയം മുമ്പ് ജയിലധികാരികളുടെ വാഹനങ്ങളോ മറ്റോ ഉപയോഗിച്ച് പ്രധാന കവാടത്തിലൂടെ തന്നെ പുറത്തെത്തിച്ചു എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ ആകുമോ?

ഗോവിന്ദച്ചാമിയെ എന്തെങ്കിലും ഓഫറുകൾ നൽകിയോ തെറ്റിദ്ധരിപ്പിച്ചോ സ്വാധീനിച്ചിരിക്കാൻ ആണ് സാധ്യത.

കേവലം പ്രാഥമിക തലത്തിലുള്ള മൂന്നോ നാലോ ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ ഒതുങ്ങാതെ ഈ വിഷയത്തിലുള്ള ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടതുണ്ട്.സംസ്ഥാനത്തെ അതീവ പ്രാധാന്യമുള്ള കുറ്റവാളികൾ അടക്കം തടവിൽ കഴിയുന്ന ജയിൽ എന്ന കാര്യം പരിഗണിക്കുമ്പോൾ ഈ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സത്യം വെളിച്ചത്തു കൊണ്ടുവരണം എന്നതാണ് എനിക്ക് പറയാനുള്ളത്.

അധികാരത്തെ തന്നിഷ്ടപ്രകാരം തങ്ങൾക്കുവേണ്ടി വളച്ചൊടിക്കാനും ഉപയോഗിക്കാനും ഒരു ഏകാധിപതിക്കും അവസരം ഒരുക്കി കൊടുത്തുകൂടാ.

ഈ ജയിൽ ചാട്ടം വി.എസ്സിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന മാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ.

നൂറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് വി.എസ് വിസ്മൃതിയിലാവും എന്ന് പകൽക്കിനാവ് കാണുന്നവർ എത്ര വിഡ്ഢികൾ.

. മാധ്യമ ഹാൻഡിലുകളിൽ നിന്നും ജനഹൃദയങ്ങളിൽ നിന്നും വി.എസിനെ മായ്ച്ചു കളയാൻ അവർ ആലോചിച്ച്‌ കണ്ടെത്തിയ വഴിയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം, കഥയും തിരക്കഥയും എന്ന തലക്കെട്ടോടെയാണ് കുറിപ്പെഴുതിയിരിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിഎസിന്റെ വിയോഗം പത്രമാധ്യമങ്ങളുടെ “സ്പേസ്” അത്രയും കവർന്നെടുത്തു. കേരളത്തിലെ വാർത്താമാധ്യമങ്ങളെല്ലാം തന്നെ വി.എസിന്റെ ചരിത്രവും വർത്തമാനവും ഇഴകീറി 72 മണിക്കൂറുകൾ സ്റ്റോറികൾ ചെയ്തു. പാർട്ടി സമ്മേളന വേദികളിൽ അടക്കം വിഎസിനെ അപമാനിച്ചവർ, വിഎസ് തന്നെ പറഞ്ഞ “ക്യാപ്പിറ്റൽ പണിഷ്മെന്റിന്റെ” കഥകൾ, മാധ്യമങ്ങൾ ഓർത്തെടുത്തു. സോഷ്യൽ മീഡിയ ഇത് ഏറ്റുപാടി. പുന്നപ്രയുടെയും വയലാറിന്റെയും വീര നായകന്റെ വിയോഗം അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ കേരളം ചർച്ച ചെയ്തു. വിതുമ്പുന്ന അനുശോചന യോഗങ്ങൾ ഉണ്ടായി.

പിണറായിസമാണ് കമ്മ്യൂണിസവും, സോഷ്യലിസവും എന്ന് തിരുത്തി വായിക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ട് നിർബന്ധിതരായിപ്പോയ സഖാക്കളെയും, പുതിയ കാലത്ത് പിണറായിസത്തെ പാർട്ടിയായി ധരിച്ചു വശായിപോയ പുതിയ സഖാക്കളെയും വി.എസിന്റെ മരണം അഗാധമായി സ്വാധീനിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോളം പ്രായമുള്ള വി.എസ് ആയിരുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന സത്യം വെളിച്ചം കാണാനുള്ള ഉപാധിയായിതീർന്നു സഖാവ് വി.എസിന്റെ പോരാട്ട ചരിത്രത്തിന്റെ ഈ പുനർവായന.

കേരളത്തിന്റെ പൊതു സമൂഹം ഈ വിഷയം ഏറ്റെടുത്തപ്പോൾ കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും മുതലാളിത്തത്തിന് എഴുതിക്കൊടുത്ത് “റസീപ്റ്റ്” കൈപ്പറ്റിയവർ ജാഗരൂകരായി. ”കടലും,തിരയും,ബക്കറ്റിലെ വെള്ളവും”

“സിമ്പോളിക്കായി” പറഞ്ഞു വി.എസിനെ അപമാനിച്ചവർ മഹാനായ വിഎസിന് മുമ്പിൽ,നാടിന് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ മുമ്പിൽ സ്വയം ചെറുതാകുന്നത് സഹിക്കാനാവാതെ പരക്കം പാഞ്ഞു.

മാധ്യമ ഹാൻഡിലുകളിൽ നിന്നും ജനങ്ങളുടെ ഹൃദയത്തിൽ നിന്നും വി.എസിനെ മായ്ച്ചു കളയാൻ അവർ വഴിയാലോചിച്ചു. അതിന്റെ “ബൈ പ്രൊഡക്ട്” മാത്രമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ പത്താം ബ്ലോക്കിൽ മാസങ്ങളായി ഒരു കൊടും കുറ്റവാളി ജയിൽ ചാടാൻ ആസൂത്രണം നടത്തുക.ജയിൽ ഉദ്യോഗസ്ഥർ ഇത് അറിയാതെ പോകുക. എട്ടു മീറ്റർ ഉയരമുള്ള മതിൽ ഒരാളുടെയും സഹായമില്ലാതെ അംഗപരിമിതിയുള്ള ഒരാൾ ചാടി കടക്കുക. രാത്രി ഒന്നര മണിക്ക് ജയിലിന്റെ കോമ്പൗണ്ടിൽ നിന്നും നാഷണൽ ഹൈവേയിൽ എത്തിയ ഗോവിന്ദച്ചാമി നേരം വെളുക്കുന്നതിനു മുമ്പ് ഏതെങ്കിലും പാണ്ടിലോറിയിലോ, അന്തർ സംസ്ഥാന ട്രെയിനുകളിലോ (റെയിൽ പാളം വഴി അരമണിക്കൂർ കിലോമീറ്റർ നടന്നാൽ റെയിൽവേ സ്റ്റേഷനിൽ എത്തും എന്നതുകൂടി ചേർത്തു വായിക്കണം) അയൽ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതാലോചിക്കാതെ ഒരു കിണറ്റിൽ ഇറങ്ങിയിരിക്കുക.

ആസൂത്രകരെ തീർച്ചയായും അൽകാട്രസ് സ്വാധീനിച്ചിട്ടുണ്ടാവണം

പറയുന്നതിനും,

ഒരു ലോജിക്ക് വേണ്ടേ!!

പത്താം ബ്ലോക്ക് നിൽക്കുന്ന കോമ്പൗണ്ടിന്റെ ചുറ്റുമതിൽ ഡ്രമ്മുകൾ ഉപയോഗിച്ചും ജയിലിന്റെ പ്രധാന ചുറ്റുമതിൽ തുണികൾ കൂട്ടിക്കെട്ടിയും അംഗപരിമിതിയുള്ള ഗോവിന്ദച്ചാമി ചാടി കടന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല.

അമർചിത്രകഥകളെ വെല്ലുന്ന ഈ കഥ വിശ്വാസയോഗ്യമാകണമെങ്കിൽ ഒന്നര ഇഞ്ച് വണ്ണമുള്ള ഇരുമ്പ് കമ്പി ഉപ്പും ചെറിയ ആക്സോ ബ്ലേഡും ഉപയോഗിച്ച് മുറിച്ചു മാറ്റിയതും ഡ്രമ്മുകളും വസ്ത്രങ്ങളും ഉപയോഗിച്ച് രണ്ടു മതിലുകൾ ചാടി കടന്നതും കസ്റ്റഡിയിലുള്ള ഗോവിന്ദച്ചാമിയെ തന്നെ ഉപയോഗിച്ച് റീടേക്ക് എടുത്ത് ഷൂട്ട് ചെയ്ത് മാധ്യമങ്ങൾ വഴി പൊതുജനങ്ങളെ കാണിക്കേണ്ടതുണ്ട്.

അധികാരികളുടെ അറിവോടെ തന്നെ വെളുക്കുന്നതിന് അല്പസമയം മുമ്പ് ജയിലധികാരികളുടെ വാഹനങ്ങളോ മറ്റോ ഉപയോഗിച്ച് പ്രധാന കവാടത്തിലൂടെ തന്നെ പുറത്തെത്തിച്ചു എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ ആകുമോ?

ഗോവിന്ദച്ചാമിയെ എന്തെങ്കിലും ഓഫറുകൾ നൽകിയോ തെറ്റിദ്ധരിപ്പിച്ചോ സ്വാധീനിച്ചിരിക്കാൻ ആണ് സാധ്യത.

കേവലം പ്രാഥമിക തലത്തിലുള്ള മൂന്നോ നാലോ ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ ഒതുങ്ങാതെ ഈ വിഷയത്തിലുള്ള ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടതുണ്ട്.സംസ്ഥാനത്തെ അതീവ പ്രാധാന്യമുള്ള കുറ്റവാളികൾ അടക്കം തടവിൽ കഴിയുന്ന ജയിൽ എന്ന കാര്യം പരിഗണിക്കുമ്പോൾ ഈ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സത്യം വെളിച്ചത്തു കൊണ്ടുവരണം എന്നതാണ് എനിക്ക് പറയാനുള്ളത്.

അധികാരത്തെ തന്നിഷ്ടപ്രകാരം തങ്ങൾക്കുവേണ്ടി വളച്ചൊടിക്കാനും ഉപയോഗിക്കാനും ഒരു ഏകാധിപതിക്കും അവസരം ഒരുക്കി കൊടുത്തുകൂടാ.

ഈ ജയിൽ ചാട്ടം വി.എസ്സിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന മാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ.

നൂറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് വി.എസ് വിസ്മൃതിയിലാവും എന്ന് പകൽക്കിനാവ് കാണുന്നവർ എത്ര വിഡ്ഢികൾ.

Tags: pv anvarV. S. Achuthanandan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies