മലപ്പുറം: മലബാർ മേഖലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം ചേളാരിയിലെ 11 വയസുകാരനാണ് രോഗം സ്ഥീരികരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പനിയെ തുടർന്ന് ചൊവ്വാഴ്ചയാണ് കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.
കുട്ടിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങി. പ്രദേശത്തെ പൊതുജലാശയത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുളിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിൽ കഴിന്നവരുടെ എണ്ണം മൂന്നായി. രോഗം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അന്നശ്ശേരി സ്വദേശിയായ 49കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല.















