'ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിച്ചു, ലാത്തികൊണ്ട് തലയ്ക്കടിച്ചു, കാൽ വെള്ളയിൽ പൊള്ളിച്ചു'; യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ; പരാതി തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇലക്ട്രിക് വയർ കൊണ്ട് ഷോക്കടിപ്പിച്ചു, ലാത്തികൊണ്ട് തലയ്‌ക്കടിച്ചു, കാൽ വെള്ളയിൽ പൊള്ളിച്ചു’; യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ; പരാതി തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 10:08 am IST
FacebookTwitterWhatsAppTelegram

കൊല്ലം: യുവ സൈനികന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അമ്മ ഡെയ്സി മോൾ. 2024 ഒക്ടോബർ 11 നാണ് കുണ്ടറ മുളവന സ്വദേശിയായ തോംസൺ തങ്കച്ചനെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. ഭാര്യ വീട്ടുകാർ നൽകിയ പരാതിയിലായിരുന്നു നടപടി. കുണ്ടറ പൊലീസ് സ്റ്റേഷനിൽ വച്ച് ഭീകരമായ മർദ്ദനത്തിന് ഇരയായ സൈനികൻ ആരോ​ഗ്യം ക്ഷയിച്ച് ഡിസംബർ 27നാണ് മരിച്ചത്.

പരാതി നൽകിയാൽ ജോലി ഇല്ലാതാക്കും എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മരണത്തിന് മുമ്പ് മകൻ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു. രാത്രി 11 മണിക്കാണ് മകനെ കുണ്ടറ പൊലീസ് പിടിച്ചു കൊണ്ടു പോയത്. പിന്നീട് കുണ്ടറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കുമ്പോൾ കയ്യിലും തലയിലും മുറിവുണ്ടായിരുന്നു. മുഖത്ത് നീരുവച്ചിരുന്നു. എന്നാൽ ഇത്രയും പാടുകളും മുറിവുകളും ഉണ്ടായിട്ടും ചികിത്സ നൽകിയില്ല. ഇതെല്ലാം എഴുതിയ വൂണ്ട് സർട്ടിഫിക്കറ്റിൽ ലഭിച്ചിട്ടുണ്ടെന്ന് ഡെയ്സി മോൾ പറഞ്ഞു.

തന്നെ ഉപദ്രവിച്ച ഓരോ ഉദ്യോ​ഗസ്ഥന്റെ പേരും സ്ഥാനവും അടക്കം മകൻ അമ്മയോട് പറഞ്ഞിരുന്നു. കയ്യും കാലും കെട്ടി തൂക്കിയിട്ട് അംബരീഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ ലാത്തികൊണ്ടടിച്ചത്. എസ്ഐ ഇടിയൻ പ്രദീപ് തോക്കിന്റെ ചുവടുവെച്ചാണ് മകന്റെ പുറകുവശത്ത് രണ്ടു ഭാഗത്തും അടിച്ചത്. ഇനി പട്ടാളത്തിന്റെ ബെൽറ്റ് കെട്ടത്തില്ലടാ എന്നു പറഞ്ഞായിരുന്നു മർദ്ദനം. സിഐ അനിൽകുമാർ തലയ്‌ക്ക് ലാത്തി വച്ചാണ് അടിക്കുകയും മെഴുകുതിരി വച്ച് കാലിന്റെ വെള്ളയിൽ പൊള്ളിക്കുകയും ചെയ്തു. ഇലക്ട്രിക് വയർ കാലിൽ വെച്ച് ഷോക്കടിപ്പിച്ചെന്നും അമ്മ കണ്ണിരോടെ പറഞ്ഞു.

മകന്റെ മരണത്തിന് പിന്നാലെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ക്രിമിനലുകൾക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് മുതൽ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഹൈക്കോടതിയിൽ വരെയെത്തി നിൽക്കുകയാണ് അമ്മയുടെ പോരാട്ടം. ഒടുവിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ഡിഐജിയോട് റിപ്പോ‍ർട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ പൊലീസ് തയ്യാറായിട്ടില്ല. നിലവിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് ഡെയ്സി മോൾ. തന്റെ കയ്യിലുള്ള മുഴുവൻ സമ്പാദ്യവും വിറ്റും പെറുക്കായാണെങ്കിലും മകന് നീതി ഉറപ്പാക്കുമെന്ന് ഡെയ്സി മോൾ പറഞ്ഞു.

Tags: PoliceDeathArmy man
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies