തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് വോട്ടു തട്ടാനായി നടത്തുന്നതെന്നാരോപണമുള്ള ആഗോള അയ്യപ്പസംഗമത്തിനു പിന്നാലെ ന്യുനപക്ഷങ്ങളെയും സിപിഎം ലക്ഷ്യമിടുന്നു. ക്രിസ്ത്യൻ-മുസ്ലീം മത വിഭാഗത്തിൽപ്പെട്ടവരെ സംഘടിപ്പിച്ച് ന്യൂനപക്ഷ സംഗമവും നടത്താനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായി അയ്യപ്പ സംഗമത്തിന്റെ മാതൃക തന്നെ പിന്തുടർന്നേക്കും എന്നറിയുന്നു.
അയ്യപ്പ സംഗമത്തിന് വ്യാപകമായ എതിർപ്പുണ്ടായതിനു പിന്നാലെയാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനായി സർക്കാർ ഒരുങ്ങുന്നത്. നൊരുങ്ങി സർക്കാർ. വിഷൻ 2031 എന്ന പേരിൽ കൊച്ചിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്രിസ്ത്യൻ-മുസ്ലീം മത വിഭാഗങ്ങളിൽപ്പെട്ട 1500 പേരെ വീതം സംഘടിപ്പിക്കാനാണ് നീക്കം. അയ്യപ്പ സംഗമ നടത്തിപ്പിനെ ബാലൻസ് ചെയ്യാനാണ് ന്യൂനപക്ഷ സംഗമം എന്നാണ് നിരീക്ഷകരുടെ അനുമാനം. ഇതിൽ ക്രിസ്ത്യൻ വിഭാഗത്തെ സംഘടിപ്പിക്കാനുള്ള ചുമതല കെ ജെ മാക്സി MLA യ്‌ക്ക് എന്ന് സൂചനയുണ്ട്.















