വാഷിംഗ്ടൺ: ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാകിസ്താനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ഇന്ത്യ. “സ്വന്തം ജനതയെ ബോംബെറിഞ്ഞു”രസിക്കുന്ന പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാൻ മനുഷ്യാവകാശ കൗൺസിലിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ക്ഷിതിജ് ത്യാഗി പറഞ്ഞു ആരോപിച്ചു. കഴിഞ്ഞ ദിവസം ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമസേന നടത്തിയ മിസൈലാക്രണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 24 പേർ മരിച്ചിരുന്നു.
ഇന്ത്യൻ പ്രദേശം മോഹിക്കുന്നതിനുപകരം, അവർ നിയമവിരുദ്ധമായ കൈക്കലാക്കിയ ഇന്ത്യൻ പ്രദേശം വിട്ടുപോകുന്നതാണ് നല്ലത്. ഭീകരവാദം കയറ്റുമതി ചെയ്യാനും സ്വന്തം ജനങ്ങൾക്ക് നേരെ ബോംബ് വർഷിക്കാനും ഉപയോഗിക്കുന്ന സമയം കൊണ്ട്, സമ്പദ്വ്യവസ്ഥയ്‌ക്ക് ജീവൻ പകരാനും സൈന്യത്തിന്റെ ആധിപത്യത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും പാകിസ്ഥാൻ ശ്രമിക്കണം, ക്ഷിതിജ് ത്യാഗി ആഞ്ഞടിച്ചു. യുഎൻഎച്ച്ആർസി സെഷന്റെ അജണ്ട 4-ലാണ് ക്ഷിതിജ് ത്യാഗിയുടെ തീപ്പൊരി പ്രസംഗം. 2012 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസിലെ ഓഫീസറാണ് ക്ഷിതിജ് ത്യാഗി.















