ലക്നൗ: ഐ ലവ് മുഹമ്മദ് കലാപവുമായി ബന്ധപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് അറസ്റ്റിൽ പ്രദേശിക നേതാവായ സുബൈർ അഹമ്മദ് ഖാനാണ് അറസ്റ്റിലായത്. സുബൈർ അഹമ്മദ് ഖാനാണ് കലാപത്തിന് കാരണമായ ശബ്ദസന്ദേശം പ്രചരിപ്പിച്ചതെന്ന് കാൺപൂർ പൊലീസ് കണ്ടെത്തിയിരുന്നു . സമാജ്‌വാദി പാർട്ടി കാൺപൂർ ജില്ലാ പ്രസിഡൻ്റിനൊപ്പമുള്ള ഇയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഐ ലവ് മുഹമ്മദ് എന്ന ബാനറിന് ഹിന്ദു സമൂഹം എതിരാണ്. അതിനെതിരെ ശക്തമായി പ്രതികരിക്കണം എന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുപിയിലെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായത്.
യുപി പൊലീസിൽ കോൺസ്റ്റബിളായിരുന്നു സുബൈർ അഹമ്മദ് ഖാനെ ഗുരുതരമായ കൃത്യവിലോപത്തിന്റെ പേരിലാണ് പിരിച്ചുവിട്ടത്. ഇന്റലിജൻസ് രേഖകൾ ഇസ്ലാമി സംഘടനകൾക്ക് ചോർത്തി നൽകിയെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നടപടിക്ക് പിന്നാലെ ഇയാൾ സമാജ് വാദി പാർട്ടിയുടെ പ്രാദേശിക നേതാവായി മാറി.
ഐ ലവ് മുഹമ്മദിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സനാതനധർമ്മതം എല്ലാവരെയും ആരാധിക്കുന്നതാണ്. എന്നാൽ അതിനെ ചവിട്ടി മെതിക്കാമെന്ന് കരുതിയവർക്ക് തെറ്റി. താലിബാൻ രീതികളും ദാറുൽ ഇസ്ലാം രീതികളും ഉത്തർപ്രദേശിൽ അല്ല, നരകത്തിൽ പോലും അനുവദിക്കില്ല, ശക്തമായ ഭാഷയിലായിരുന്നു യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. സ്ത്രീകളെയും കുട്ടികളെയും പൊലീസിനെയും ഉപദ്രവിക്കുന്നവർക്കും മതത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നവർക്കും ഭാവി തലമുറ ഓർക്കുന്ന തരത്തിൽ കഠിനമായ ശിക്ഷ നൽകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.















