തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ചയിൽ നിർണായക കണ്ടെത്തലുമായി വിജിലൻസ്. ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തെന്നാണ് വിജിലൻസിന്റെ നിഗമനം. ചെന്നൈയിൽ എത്തിക്കുമ്പോൾ പാളികളിൽ സ്വർണം ഉണ്ടായിരുന്നില്ല. അതിന് മുൻപേ വേർതിരിച്ചെടുത്തെന്ന് നിഗമനം.
സന്നിധാനത്ത് നിന്നും പാളികൾ ചെന്നൈയിൽ എത്തിക്കാൻ 39 ദിവസമെടുത്തത് ദുരൂഹമാണ്. ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് ദേവസ്വം വിജിലൻസിന്റെ വിലയിരുത്തൽ.
അതേസമയം മഹസറിൽ ഒപ്പുവയ്‌ക്കാത്ത തിരുവാഭരണം കമ്മീഷണറുടെ പങ്കിലും ദുരൂഹതയുണ്ട്. അന്ന് കെഎസ് ബൈജുവായിരുന്നു കമ്മീഷണർ. ചെമ്പു പാളികൾ എന്ന രേഖപ്പെടുത്തുന്ന വിവരം കമ്മീഷണർക്ക് അറിയാമായിരുന്നു. ചെമ്പു പാളിയെന്ന് എഴുതിയത് കൊണ്ട് മഹസറിൽ ബോധപൂർവ്വം ഒപ്പ് ഇടാത്തതാകാം എത്താം വിലയിരുത്തൽ. കൂടാതെ തിരിച്ചു കൊണ്ടുവന്ന പാളികളുടെ ഭാരവും മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല.
എ. പത്മകുമാറാണ് കവർച്ച നടന്ന സമയത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്. എൻ. വാസുവാണ് അദ്ധ്യക്ഷൻ. ഉദ്യോഗസ്ഥരുടെ നിലവിൽ ബോർഡിന് രക്ഷിക്കാനാണ് വിജിലൻസിന്റെ ശ്രമം. ഉദ്യോഗസ്ഥരുടെ മാത്രം ഗൂഢാലോചനയും വീഴ്ചയുമാണ് സ്വർണക്കവർച്ചയെന്ന് വരുത്തി തീർക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2019ൽ ശബരിമലയിൽ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വംബോർഡ് യോഗത്തിലാവും നടപടി. 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങിയവരുടെ വീഴ്ചകൾ ചർച്ച ചെയ്യും. ഇവർക്കെതിരെ സസ്പെൻഷൻ നടപടിയും ഉണ്ടായേക്കും.















