ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാറുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാലിസ്ഥാൻ ഭീകരവാദത്തെ കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തിതയായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
ജനാധിപത്യ രാജ്യങ്ങളിൽ ഭീകരതയ്‌ക്ക് സ്ഥാനമില്ലെന്നും സമൂഹം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. സുരക്ഷ, പ്രതിരോധം, ആരോഗ്യം ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സ്വതന്ത്ര്യ വ്യാപാര കരാർ വികസിത ഭാരതത്തിന് നിർണായകമാണെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ യുകെ പ്രധാനമന്ത്രി ഇന്ത്യയിലെ പ്രമുഖ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരവും നിക്ഷേപവുമായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാനശ്രദ്ധാകേന്ദ്രം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാട് കൂടുതൽ ശക്തമാക്കാനും സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനും സ്വതന്ത്ര്യവ്യാപാര കരാർ സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.















