തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി എസ്ഐടി. ശബരിമലയിൽ നിന്ന് തട്ടിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി അന്വേഷണസംഘം കണ്ടെത്തി. ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർദ്ധനാണ് സ്വർണം വിറ്റത്.
കേസിൽ തെളിവെടുപ്പിനായി ഉണ്ണി കൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. ചെന്നൈയിലും തെളിവെടുപ്പ് നടത്തി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വച്ചാണ് പാളികളിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തത്. ഇത് പിന്നീട് ഗോവർദ്ധന് നൽകുകയായിരുന്നു.
ഉണ്ണി കൃഷ്ണൻ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഗോവർദ്ധനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർദ്ധനെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.















