ടെൽഅവീവ്: ഹമാസ് സമാധാനകരാർ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധസേന. തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തതായി ഐഡിഎഫ് ആരോപിച്ചു. സമാനാനകരാർ ലംഘിച്ച സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. ഇസ്രയേൽ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ഐഡിഎഫ് അറിയിച്ചു. ഗാസയിൽ ബന്ദികളാക്കപ്പെട്ട 13 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരികെ ലഭിച്ചിട്ടില്ലത്തതിൽ തർക്കം തുടരുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഒക്ടോബർ പത്തിനാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥയിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലും ഹമാസും സമാധാന കരാർ അംഗീകരിച്ചത്.















