പട്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫല് ഇന്ന്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. നിതീഷ് കുമാറിനും എൻഡിഎയ്‌ക്കും ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ റിപ്പോർട്ടുകളുടെ പ്രവചനം. 130 മുതൽ 167 വരെ സീറ്റുകളാണ് എൻഡിഎയ്‌ക്ക് പ്രവചിക്കുന്നത്. 8.30 ഓടെ ആദ്യഘട്ട ഫലസൂചികകൾ വരും.
സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ 64.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 67.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എൻഡിഎയ്‌ക്ക് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോളിംഗ് സർവേകളാണ് പുറത്തുവരുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊളള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്ന് എക്‌സിറ്റ് പോളുകള്‍ തെളിയിക്കുന്നു.
122 സീറ്റാണ് ബിഹാറില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. വൻ പ്രചാരണമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഇറക്കി കോൺഗ്രസ് നടത്തിയത്. എന്നാൽ അതിലൊന്നും ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് എക്സിറ്റ് പോൾ സർവേകൾ.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വനിതാ വോട്ടർ പോളിംഗ് ബിഹാറിലും രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി















