പാറ്റ്ന: ദിനോസറുകൾ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും ബിഹാറിൽ രാഹുൽ ഗാന്ധിക്കും മഹാസഖ്യത്തിനും ഒരു മടക്കം ഉണ്ടാകില്ലെന്ന് ബിജെപി വക്താവ് ജെയ്‌വീർ ഷെർഗിൽ. ബിഹാറിലെ ജനങ്ങൾക്ക് ഇനി ജംഗിൾ രാജ് വേണ്ട, അവർക്ക് ജനാധിപത്യപരമായ ഭരണ സംവിധാനമാണ് വേണ്ടത്. അവർ ഗുണ്ടാ രാജിനെ താഴിട്ടു പൂട്ടിയെന്നും ബിജെപിയെ സിന്ദൂരം ചാർത്തി വരവേറ്റെന്നും ജെയ്‌വീർ ഷെർഗിൽ പറഞ്ഞു.
എൻഡിഎയുടെ പടയോട്ടത്തിനാണ് ബിഹാർ സാക്ഷ്യം വഹിക്കുന്നത്. കേവല ഭൂരിപക്ഷം കടന്ന് 160 സീറ്റുകളുമായി എൻഡിഎ സഖ്യം കുതിക്കുകയാണ്. 68 സീറ്റുകളുമായി ബിജെപി അതിവേഗം മുന്നേറുകയാണ്. ജെഡിയു 76 സിറ്റിൽ മുന്നിലാണ്.
ഇൻഡി മുന്നണി 70 സീറ്റിൽ കിതക്കുകയാണ്. കോൺഗ്രസിന്റെ കാര്യ അതിദയനീയമാണ് 11 സീറ്റാണ് രാഹുലിന്റെ കോൺഗ്രസുള്ളത്. ആജെഡി 54 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. സിപിഎം ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
വിജയം ഉറപ്പിച്ചതോടെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.















