കൊൽക്കത്ത: രാജ്യമെങ്ങും വോട്ടർ പട്ടികാ തീവ്ര പരിഷ്കരണത്തിനുള്ള നടപടികൾ പുരോഗമിക്കവേ കൊൽക്കത്തയിലെ ഗുൽഷൻ കോളനി കാലിയായി. മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ബംഗ്ലാദേശി ക്രിമിനൽ കോട്ടയാണ് ഗുൽഷൻ കോളനി. ഇവിടവുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യങ്ങളാണ് റിപ്പോർട് ചെയ്യപ്പെട്ടിരുന്നത്.
“വർഷങ്ങളായുള്ള ഇടത്- തൃണമൂൽ ഭരണത്തിൽ ഗുൽഷൻ കോളനി ക്രിമിനൽ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായും കുറ്റവാളികൾക്ക് സുരക്ഷിത താവളമായും മാറിയിരുന്നു. ഈ കൂറ്റവാളികളിൽ പലരും സംസ്ഥാനത്തിന് പുറത്തുനിന്നും രാജ്യത്തിന് പുറത്തുനിന്നും വരുന്നവരാണ്.
ഇവിടുത്തെ സങ്കീർണ്ണമായ പാതകളും ഇടവഴികളും വളരെ അടുത്ത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങളും അപ്രതീക്ഷിത റെയ്ഡുകളിൽ പോലും കുറ്റവാളികൾക്ക് രക്ഷപ്പെടാനും ഒളിക്കാനും സഹായകമാകുന്നു. ഗുൽഷൻ കോളനിയിൽ മൂന്നു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിലും 3,000 വോട്ടർമാർ പോലുമില്ല എന്നായിരുന്നു മുൻപേയുള്ള ആരോപണം. ഇടതുപക്ഷ ഭരണകാലം മുതൽ, ഈ സ്ഥലം അനധികൃത നിർമ്മാണങ്ങളുടെ കേന്ദ്രമാണ്. ഇവിടുത്തെ നിരവധി ജലാശയങ്ങൾ നികത്തുകയും അനധികൃത കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ ഭരണം വന്നപ്പോഴേക്കും ഇവിടം ബംഗ്ലാദേശി ക്രിമിനൽ സംഘത്തിന്റെ കോട്ടയായി മാറിയിരുന്നു. ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ മമതയെ താങ്ങി നിർത്തിയത് ഈ ബംഗ്ലാദേശികൾ ആണെന്നത് പരസ്യമായ രഹസ്യമാണ്.

ബംഗാളിലെ SIR നടപടിക്രമങ്ങൾ ഗുൽഷൻ കോളനിയിലേക്ക് പ്രവേശിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.കൊൽക്കത്തയുടെ ഗുൽഷൻ കോളനിയിലെ താമസക്കാരിൽ 90%ത്തിനും വോട്ടില്ല എന്നത് ഇപ്പോൾ വസ്തുതാപരമായി തന്നെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബൂത്ത് ലെവൽ ഓഫീസർമാർ എത്തിയപ്പോൾ വീടുകളിൽ പലതിലും താമസമില്ല
രണ്ട് – മൂന്ന് ലക്ഷം താമസക്കാർ ഉണ്ടെന്ന് രേഖകളിൽ പറയുമ്പോൾ ഏതാനും ആയിരം പേർ മാത്രം വോട്ടർപട്ടികയിൽ ഉണ്ട്. SIR നടപടിക്രമങ്ങൾ പുരോഗമിക്കവേയാണ് വിവരം പുറത്തുവന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്ത താമസക്കാർ ബംഗ്ലാദേശികൾ ആകാനാണ് സാധ്യത. താമസക്കാരിൽ ഭൂരിഭാഗത്തിനും തിരിച്ചറിയൽ രേഖകൾ യാതൊന്നുമില്ല.
“ബംഗാളിലെ വോട്ടർ പട്ടികയിൽ ടിഎംസി കൃത്രിമം കാണിക്കുന്നത് ഇങ്ങനെയാണ് – യഥാർത്ഥ പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറുകയും ചെയ്യുന്നു”. ബിജെപി വക്താവ് അമിത് മാളവ്യ ട്വിറ്ററിൽ ആരോപിച്ചു.















