എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മാർബാഗ് എന്ന പേരിലുള്ള പുതിയ വൈറസാണ് സ്ഥിരീകരിച്ചത്. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയിൽ ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തി. മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
എബോഗളയുടെ ഗണത്തിൽ പെടുന്ന ഫിലോ വൈറസാണ് മാർബഗ്. എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്. അപൂർവവും അപകടകാരിയുമായ ഹെമറേജ് ഫീവർ എന്നാൽ അമേരിക്ക ആസ്ഥാനമാക്കിയുള്ള സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ രോഗത്തെ വിശേഷിപ്പിക്കുന്നത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഉമിനീർ, രക്തം തുടങ്ങിയ ശരീരസ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ, കുരങ്ങുകൾ പോലുള്ള രോഗബാധിതരായ വന്യമൃഗങ്ങളെ സ്പർശിക്കുന്നതിലൂടെയോ ആണ് അണുബാധ പകരുന്നത്. പെട്ടെന്നുള്ള പണി, വിരയൽ, തലവേദന, പേശി വേദന എന്നിവയിൽ നിന്നാണ് ആദ്യകാല ലക്ഷണങ്ങൾ. സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങി എട്ട് ഒമ്പത് ദിവസങ്ങൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. എൻപത്തിയെട്ട് ശതമാനം ആവശ്യമായ മരണനിരക്ക്.















