ന്യൂഡൽഹി: പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന ദൗത്യം ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ റാഫേൽ ജെറ്റ് തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി ഫ്രഞ്ച് നാവികസേന. പാകിസ്ഥാന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇത് വ്യാജവാർത്തകളാണെന്നും ഫ്രഞ്ച് നാവികസേനയിലെ മുതിർന്ന കമാൻഡർ മേജർ ജനറൽ അശ്വിനി സിവാച്ച് വ്യക്തമാക്കി.
പാകിസ്ഥാൻ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതിനായി അവർ ഒരുപാട് പണം ചെലവഴിക്കുന്നു. സമാനമായ അവകാശവാദങ്ങളാണ് ചൈനയും ആരോപിക്കുന്നത്. ചൈനീസ് സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ഇവയാണ് പ്രചരിക്കുന്നത്. വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിൽ ചൈനീസ് സോഷ്യൽമീഡിയ അക്കൗണ്ടുകളെയും ഫ്രഞ്ച് നാവികസേന ഉദ്യോഗസ്ഥൻ വിമർശിച്ചു.
ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ യുദ്ധവിമാനം തകർത്തെന്നായിരുന്നു പാക് സൈന്യത്തിന്റെ അവകാശവാദം. എന്നാൽ ഇന്ത്യ ഇത് ശക്തമായി നിഷേധിക്കുകയും പാകിസ്ഥാന്റെ വ്യാജ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചൈനയെ കൂട്ടുപിടിച്ചും പാകിസ്ഥാൻ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് നാവികസേന കമാൻഡറുടെ പ്രതികരണം.















