ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട വൈറ്റ് കോളർ സംഘത്തിലെ ഡോക്ടർമാർ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് ആയുധങ്ങൾ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. ദീർഘാദൂര ഡ്രോണുകൾ വാങ്ങാനാണ് ഡോക്ടർമാർ പദ്ധതിയിട്ടിരുന്നത്.
ഡ്രോണുകൾ വിവിധ ഭാഗങ്ങളായി കൊണ്ടുവരാനായിരുന്നു പദ്ധതി. ഇതിനിടെയാണ് ഫാരീദാബാദിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ഡോക്ടർമാർ പിടിയിലായത്. ഇതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. പത്ത് കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണാണ് വാങ്ങാൻ ഉദ്ദേശിച്ചത്.
നിരവധി കിലോമീറ്ററുകളോളം ഡ്രോണിന് പറക്കാനാവും. ഇന്ത്യയിലെത്തുന്ന ഡ്രോണുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും അതിലേക്ക് സഫോടകവസ്തുക്കൾ നിറച്ച് ഉഗ്രസ്ഫോടനം നടത്താനാണ് ഡോക്ടർമാർ പദ്ധതിയിട്ടിരുന്നത്.
എൻഐഎ പിടികൂടിയ ചെങ്കോട്ട ഭീകരാക്രമണത്തിലെ ചാവേർ ഉമർ നബിയുടെ സുഹൃത്ത് ഡ്രോണുകൾ നിർമിക്കുകയും റോക്കറ്റുകൾ വികസിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. ഡൽഹിയിലും ഉത്തരേന്ത്യയിലെ മറ്റ് ഭാഗങ്ങളിലുമായി ഒരേ സമയം സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി 200 ബോംബുകൾ നിർമിക്കുന്ന ജോലിയിലായിരുന്നു പ്രതികളെന്ന് അന്വേഷണസംഘം വ്യക്തമാക്കി.















