ന്യൂഡൽഹി : റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് വ്ളോഡിമർ സെലൻസ്കി. ട്രംപ് മുന്നോട്ടുവച്ച നിർദേശങ്ങൾ സ്വീകാര്യമാണെന്നും യുഎസിൽ നിന്നും ട്രംപിൽ നിന്നും കൂടുതൽ സഹകരണം ആവശ്യമാണെന്നും സെലൻസ്കി വ്യക്തമാക്കി.
യുഎസ്-യുക്രെയിൻ നേതാക്കൾ ജനീവയിൽ വച്ച് നടത്തിയ ചർച്ചയിലാണ് സമാധാന പദ്ധതി യുക്രെയിൻ അംഗീകരിക്കാൻ തീരുമാനമായത്. പുതിയ യുഎസ് പദ്ധതിയുമായി മുന്നോട്ടുപോകാൻ യുക്രെയിൻ തയാറാണെന്ന് സെലൻസ്കി അറിയിച്ചിട്ടുണ്ട്. സമാധാന കരാറുമായി ബന്ധപ്പെട്ട് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് യുഎസ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫിനെ റഷ്യയിലേക്ക് അയയ്‌ക്കുമെന്ന് ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചു.
റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിന്റെയും റഷ്യയുടെയിം പ്രതിനിധികൾ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യുക്രെയിനെ പിന്തുണയ്‌ക്കുന്ന 30 രാജ്യങ്ങളുടെ പ്രതിനിധികളും വീഡിയോ കോൺഫറൻസ് വഴി ചർച്ചയിൽ പങ്കെടുത്തു.















