ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ബഹുനില ഭവന സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. കെട്ടിടത്തിൽ താമസിച്ചിരുന്ന 300 പേരെ കാണാനില്ലാത്തത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
44 പേരിൽ 40 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുറഞ്ഞത് 62 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായ പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. എട്ട് കെട്ടിടങ്ങൾ അടങ്ങുന്ന ഈ ഭാഗത്ത് 4800 പേർ താമസിക്കുന്നുണ്ട്.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22-ഓടെയായിരുന്നു 32 നിലകളുള്ള കെട്ടിടത്തിൽ തീപിടത്തമുണ്ടായത്. 1980-കളിൽ നിർമിച്ച കെട്ടിടത്തിന്റെ നവീകരണ ജോലികൾ നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കെട്ടിത്തിന് ചുറ്റം മുള കൊണ്ട് തട്ട് കെട്ടിയിരുന്നു. ഇവിടെയായിരുന്നു ആദ്യം തീ ആദ്യം ഉയർന്നത്. ശക്തമായ കാറ്റിൽ തീ അകത്തേക്ക് പടരുകയായിരുന്നുസംഭവവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയിലെ മൂന്നു ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌തു. നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.















