പാലക്കാട്: തിരുമിറ്റക്കോട് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇന്നോവ കാറിൽ എത്തിയ സംഘം ഇന്നലെ വൈകിട്ട് 6.30 ഓടെ കോഴിക്കാട്ടിരി പാലത്തിനു സമീപത്ത് വച്ചാണ് മലപ്പുറം സ്വദേശിയായ വിപി മുഹമ്മദാലി എന്ന വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് 70 കോടി രൂപ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു.
വ്യവസായിയുടെ ഒരു കോളേജുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ പുരോഗമിക്കുന്നുണ്ട് ഈ കാര്യങ്ങൾ ഉൾപ്പെടെ പറഞ്ഞായിരുന്നു മർദ്ദനം. തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം മദ്യപിച്ച് ബോധരഹിതരായതോടെ വിപി മുഹമ്മദാലി ഓടി രക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ വ്യവസായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് ചാലിശ്ശേരി പോലീസ് പറയുന്നു.
സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമയാണ് മുഹമ്മദലി.കാളികാവിലെ വീട്ടില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു നാലുപേരടങ്ങുന്ന സംഘം കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം.
മുഹമ്മദലിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുണ്ടടി ജുമ മസ്ജിദിന് സമീപത്തെ വീട്ടില്‍ നിന്നും നിന്നും ഇറങ്ങിയോടിയ മുഹമ്മദലിയെ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രില്‍ എത്തിച്ചത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.















