ചെന്നൈ : മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെ ഇൻഡി മുന്നണി അംഗങ്ങൾ ആരംഭിച്ച ഇംപീച്ച്‌മെന്റ് നീക്കത്തിനെതിരെ സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാരും വിരമിച്ച ചീഫ് ജസ്റ്റിസുമാരും വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരും രംഗത്ത് . ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെയുള്ള നീക്കം ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ജഡ്ജിമാർ ഒപ്പ് വച്ച പ്രസ്താവനയിൽ പറയുന്നു.
‘ ഇൻഡി മുന്നണിയുടെ പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ പ്രതീക്ഷകളുമായി പൊരുത്തപ്പെടാത്ത ജഡ്ജിമാരെ എതിർക്കാനുള്ള ലജ്ജാകരമായ ശ്രമമാണിത് . അത്തരമൊരു നീക്കം അനുവദിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെയും വേരുകൾ തന്നെ മുറിക്കും . ഇംപീച്ച്‌മെന്റ് പോലെ അസാധാരണ ഭരണഘടനാ നടപടിയെ ന്യായീകരിക്കാൻ കാരണങ്ങൾ “തികച്ചും അപര്യാപ്തമാണ്” . ഇത് ജുഡീഷ്യൽ തീരുമാനങ്ങളെക്കുറിച്ചുള്ള തത്വാധിഷ്ഠിതവും യുക്തിസഹവുമായ വിമർശനമല്ല. ഇംപീച്ച്‌മെന്റിനെയും പൊതുവായി പ്രചരിക്കുന്ന അപവാദത്തെയും സമ്മർദ്ദത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാനുള്ള ശ്രമമാണിത്.
ജഡ്ജിമാരെ രാഷ്‌ട്രീയ പ്രതീക്ഷകൾക്ക് അനുസൃതമായി മാറാൻ നിർബന്ധിക്കുന്നതിനുള്ള ഒരു മാർഗമായി പുറത്താക്കൽ ഭീഷണി ഉപയോഗിക്കുന്നത് ജനാധിപത്യവിരുദ്ധവും, ഭരണഘടനാ വിരുദ്ധവും, നിയമവാഴ്ചയോടുള്ള വെറുപ്പുമാണ്.ഇന്ന്, ലക്ഷ്യം ഒരു ജഡ്ജിയായിരിക്കാം; നാളെ, അത് മൊത്തത്തിൽ സ്ഥാപനമായിരിക്കും ‘ എന്നും പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയിൽ ഒപ്പിട്ട 56 പ്രമുഖരിൽ മുൻ സുപ്രീം കോടതി ജഡ്ജിമാരായ ആദർശ് ഗോയൽ, ഹേമന്ത് ഗുപ്ത, മുമ്പ് പാറ്റ്ന, കർണാടക, സിക്കിം ഹൈക്കോടതികളുടെ തലവനായ നരസിംഹ റെഡ്ഡി, സുബ്രതോ കമൽ മുഖർജി, പെർമോദ് കോഹ്‌ലി തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. വിഷ്ണു എസ്. കോക്ജെ, എസ്. എൻ. ദിംഗ്ര, ആർ. കെ. ഗൗബ, വിനോദ് ഗോയൽ, കെ. കെ. ത്രിവേദി, ഡി. കെ. സേത്ത്, രാജേന്ദ്ര ബദാമിക്കർ, വിനീത് കോത്താരി, പി. എൻ. രവീന്ദ്രൻ, വി. ചിദംബരേഷ് തുടങ്ങിയ മുൻ ഹൈക്കോടതി ജഡ്ജിമാരും പ്രസ്താവനയിൽ ഒപ്പ് വച്ചിട്ടുണ്ട്.
പ്രിയങ്ക ഗാന്ധി , കനിമൊഴി, അഖിലേഷ് യാദവ് എന്നിവരടങ്ങിയ സംഘമാണ് ഹിന്ദുഭക്തർക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജിയ്‌ക്കെതിരെ ഇമ്പീച്ച്മെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നിവേദനം അൽകിയത് .















