തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലചിത്രമേളയിൽ പ്രതിസന്ധി. 19 സിനിമകളുടെ പ്രദർശനത്തിന് അനുമതിമില്ല. ഇതുവരെ 7 സിനിമ കളുടെ പ്രദർശനം മുടങ്ങി.
സെൻസറിംഗ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനാലാണ് 19 ചിത്രങ്ങളുടെ പ്രദർശനം പ്രതിസന്ധിയിലായത്. ഇന്നലെയും ഇന്നുമായി ഏഴ് ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് മുടങ്ങിയത്. നാളെ എട്ട് ചിത്രങ്ങളുടെ പ്രദർശനങ്ങൾ കൂടി മുടങ്ങിയേക്കും. പലസ്തീൻ പാക്കേജെന്ന പേരിൽ പ്രചാരണം നടത്തിയ മൂന്ന് സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ല.ഉദ്ഘാടന ചിത്രം പലസ്തീൻ 36 ന് അനുമതിയില്ല. ബാറ്റിൽഷീപ്പ് പൊട്ടെംകിൻ പ്രദർശനം റദ്ദാക്കി.സ്പാനിഷ് ചിത്രം ബീഫിനും അനുമതിയില്ല.
ഇന്ത്യയിൽ സെൻസർ സർട്ടഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കേന്ദ്ര ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എ പൊയറ്റ് അൺകൺസീൽഡ് പൊയട്രി, ഓൾ ദാറ്റ് ലെഫ്റ്റ് ഓഫ് യു, ബമാക്കോ, ബാറ്റിൽ ഷിപ്പ് പൊട്ടം കിംഗ്, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് റിപ്ലബിക്ക് , വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ്റെയിൻ, റിവർസ്റ്റോൺ, ദി അവർ ഓഫ്ദി ഫർൺസസ്, ടണൽസ്: സൺ ഇൻ ദി ഡാർക്ക്, യെസ്, ഫ്ലെയിംസ്, ടിംബക്റ്റു, വാജിബ് തുടങ്ങിയ സിനിമകളാണ് സെൻസറിംഗ് എക്സംപ്ഷനൽ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനെ തുടർന്ന് ഒഴിവാക്കിയത്.















