ന്യൂഡൽഹി : പാകിസ്ഥാനെതിരെ ഇന്ത്യൻസൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അധിക്ഷേപിച്ച് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. സൈനികനടപടിയുടെ ആദ്യ ദിവസം തന്നെ ഇന്ത്യൻ സൈന്യം കനത്ത പരാജയം നേരിട്ടുവെന്നായിരുന്നു പൃഥ്വിരാജ് ചവാന്റെ അധിക്ഷേപ പരാമർശം. ഇന്ത്യൻ സൈന്യത്തിന്റെ വിമാനങ്ങളെ പാകിസ്ഥാൻ വെടിവച്ചിട്ടുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയാണ്.
വിവാദമായിട്ടും താൻ മാപ്പ് പറയാൻ തയാറല്ലെന്ന് ആവർത്തിച്ച് പറയുകയാണ് പൃഥ്വിരാജ് ചവാൻ. കേന്ദ്രസർക്കാരിനെയും ഇയാൾ അധിക്ഷേപിച്ചു. യുദ്ധത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. പക്ഷേ, സർക്കാർ ചില കാര്യങ്ങൾ മറച്ചുവയ്‌ക്കുകയാണ്. സത്യം പുറത്തുവരുന്നത് സർക്കാർ തടഞ്ഞുവെന്നുമാണ് അധിക്ഷേപ പരാമർശം.
പരാമർശങ്ങൾക്ക് പിന്നാലെ പൃഥ്വിരാജിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഇതിനെ ശക്തമായി അപലപിച്ചു. പൃഥ്വിരാജ് ചവാൻ പാകിസ്ഥാന്റെ ഭാഷ സംസാരിക്കുന്നുവെന്ന് ഷിൻഡെ പറഞ്ഞു. “ഇതാണോ അവരുടെ ദേശസ്‌നേഹം. വിമാനങ്ങളെയും ഡ്രോണുകളെയും കുറിച്ചുള്ള ചോദ്യങ്ങളിലൂടെ കോൺഗ്രസ്, സായുധ സേനയെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.















