ബാംഗ്ലൂർ: വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ബെംഗളൂരു ബസവേശ്വര സ്വദേശി ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന്‍ പിന്നീട് പൊലീസിൽ കീഴടങ്ങി. അഞ്ച് തവണയാണ് ബാലമുരുകന്‍ ഇവർക്ക് നേരെ വെടിയുതിര്‍ത്തത്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്‍ അസിസ്റ്റന്റ് മാനേജറായിരുന്നു 39-കാരിയായ ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം ഇവര്‍ രാജാജിനഗറിലായിരുന്നു താമസം. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരനാണ് ബാലമുരുകനും (40 വയസ്സ്) ഭുവനേശ്വരിയും (39 വയസ്സ്). 2011 ൽ വിവാഹിതരായ യവർക്ക് 2 കുട്ടികളുണ്ട്. ബാലമുരുകനു ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിലും ഭുവനേശ്വരിക്ക് ഒരു സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായും ജോലി ലഭിച്ചതിനെ തുടർന്ന് 2018 മുതൽ ഭാര്യാഭർത്താക്കന്മാർ കുട്ടികളോടൊപ്പം കർണാടകയിലെ ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാലമുരുകനും ഭുവനേശ്വരിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തിൽ ബാലമുരുകൻ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്ബാലമുരുകൻ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്റെ ഐടി ജോലി രാജിവച്ചു. ഈ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഭുവനേശ്വരി ബാലമുരുകനിൽ നിന്ന് വേർപിരിഞ്ഞ് ബെംഗളൂരുവിലെ രാജാജിനഗറിലെ ഒരു വീട്ടിൽ രണ്ട് കുട്ടികളുമായി ഒറ്റയ്‌ക്ക് താമസം തുടങ്ങി
കഴിഞ്ഞ ആഴ്ച വിവാഹമോചനം ആവശ്യപ്പെട്ട് ഭുവനേശ്വരി കോടതി വഴി ബാലമുരുകന് നോട്ടീസ് അയച്ചു. ഇതിൽ പ്രകോപിതനായ ബാലമുരുകൻ ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നഭുവനേശ്വരിയെ പിന്തുടർന്നു. ഇവരെ തടഞ്ഞുനിർത്തി തന്റെ തോക്ക് ഉപയോഗിച്ച് നിരവധി തവണ വെടിവച്ചു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, അവർ മരിച്ചു. ഇതിനിടെ ബാലമുരുകൻ പോലീസിൽ കീഴടങ്ങി.
ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചതിനാലും വിവാഹമോചനം ആവശ്യപ്പെട്ടതിനാലുമാണ് അയാൾ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.















