ധാക്ക: ബംഗ്ലാദേശിൽ കലാപം വ്യാപിക്കുന്നു. ഫരീദ്പൂരിൽ പ്രശസ്ത ഗായകൻ സംഗീതപരിപാടിക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. തലസ്ഥാനമായ ധാക്കയിൽ നിന്നും 190 കിമി അകലെ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
ബംഗ്ലാദേശി റോക്ക് ഐക്കൺ ജെയിംസിന്ർറെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. കലാപകാരികൾ കല്ലുകളും ഇഷ്ടികകളും ഗായകന് നേരെ എറിഞ്ഞതോടെ അദ്ദേഹം പരിപാടി അവസാനിപ്പിച്ചു. കാണികൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും കലാപകാരികൾ അവരെയും ആക്രമിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ രംഗത്തെത്തി. ജിഹാദികൾ അഴിഞ്ഞിടുന്ന വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘ പ്രശസ്ത ഗായകൻ ജെയിംസിനെ പരിപാടിയിൽ അവതരിപ്പിക്കാൻ ജിഹാദികൾ അനുവദിച്ചില്ല.”ബംഗ്ലാദേശിൽ ‘ഗുരു ഓഫ് റോക്ക്’ എന്നറിയപ്പെടുന്ന ജെയിംസിന് വേദി വിട്ട് പോകേണ്ടി വന്നു. രാജ്യത്ത് ഗായകരും കലാകാരന്മാരും പരക്കെ ആക്രമിക്കപ്പെടുകയാണ്. സാംസ്കാരിക കേന്ദ്രങ്ങൾ കത്തിച്ചുകളയുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ ചെറുമകൻ സിറാജ് അലി ഖാന്റെ ധാക്കയിൽ വന്നിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. രണ്ട് ദിവസം മുമ്പ്, ഉസ്താദ് റാഷിദ് ഖാന്റെ മകൻ അർമാൻ ഖാനും ധാക്കയുടെ ക്ഷണം നിരസിച്ചു. സംഗീതത്തെ വെറുക്കുന്ന ജിഹാദികൾ താമസിക്കുന്ന ബംഗ്ലാദേശിൽ കാലുകുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അർമാൻ ഖാനും വ്യക്തമാക്കി,” തസ്ലിമ നസ്രീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.















