ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പാക് അധീന കശ്മീരിലെ മിർപൂരിൽ ‘തർബിയ’ അഥവാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. ജനുവരി ഒന്ന് മുതൽ ഏഴ് ദിവസമാണ് ഭീകരക്ക്യാമ്പ്. ഇതിന്റെ ഭാഗമായി ഗര് ഹി ഹബീബുള്ളയിലും ബാലാക്കോട്ടിലും പരസ്യ റാലികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രധാനമായും ചെറിയ കുട്ടികളെ ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. മറ്റ് സംഘടനകളുടെ മറവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഷ്കർ നേതാവ് അബ്ദുൾ റൗഫ്, റിസ്വാൻ ഹനീഫ്, അബു മൂസ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലോവർ ദിർ ജില്ലയിൽ ‘ജിഹാദ്-ഇ-അഖ്സ’ എന്ന തീവ്രവാദ ക്യാമ്പ് ഇതേ സമയം നടക്കുമെനന്ും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം തകർന്നതായി പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇസ്ഹാഖ് ദാർ സമ്മതിച്ചു. 36 മണിക്കൂറിനുള്ളില് 80 ഡ്രോണുകളാണ് ഇന്ത്യ അയച്ചതെന്നും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട് . നാണക്കേട് കാരണം, ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നായിരുന്നും പാകിസ്ഥാൻ ഇത്രയും കാലം പറഞ്ഞു നടന്നിരുന്നത്. അതിനാൽ തന്നെ ഉപപ്രധാനമന്ത്രിയുടെ വാക്കുകൾ ഇസ്ലാമബാദിന് കനത്ത തിരിച്ചടിയായി.















