തിരുവണ്ണാമലൈ: തനിയെ മുന്നോട്ടു നീങ്ങിയ ലോറിയുടെ മുന്നിൽ കയറി നിന്ന് തടഞ്ഞു നിർത്താൻ ശ്രമിച്ച ഫാക്ടറി തൊഴിലാളി ചതഞ്ഞരഞ്ഞു മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ അരാണിക്കടുത്തുള്ള തച്ചൂർ മോട്ടു കുടിസായി ഗ്രാമത്തിലെ താമസക്കാരനായ ശിവലിംഗം (65 വയസ്സ്) ആണ് ഈ ദുരന്തത്തിനിരയായത്. ആറണി-ദേവികപുരം ഹൈവേയിൽ കാർഡ്ബോർഡ് പെട്ടി നിർമാണ ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ശിവലിംഗം.
ഇന്നലെ രാവിലെ ഫാക്ടറിയിലേക്ക് രണ്ട് ട്രക്കുകളിലായി എത്തിയ കാർട്ടണുകൾ തൊഴിലാളികൾ ഗോഡൗണിൽ ഇറക്കുകയായിരുന്നു. ഇതിനായി നിർത്തിയിട്ടിരുന്ന ഒരു ട്രക്കിന്റെ ഡ്രൈവർ എഞ്ചിൻ ഓഫ് ചെയ്യാതെ പുറത്തിറങ്ങി എന്നാണ് പറയപ്പെടുന്നത്. അങ്ങിനെ ലോറി പെട്ടെന്ന് സ്വയം മുന്നോട്ട് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ശിവലിംഗം ഓടി ആ ലോറിക്ക് മുന്നിൽ ചാടുകയും ,കൈകൾ ഉപയോഗിച്ച് അത് തടയാൻ ശ്രമിക്കുകയും ചെയ്തു. ശിവലിംഗം തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് രണ്ട് കൈകളും കൊണ്ട് ലോറി തന്റെ മുന്നിൽ പിടിച്ച് നിർത്താൻ ശ്രമിചെങ്കിലും ലോറി നീങ്ങിക്കൊണ്ടിരുന്നു.
ഒടുവിൽ രണ്ട് ലോറികൾക്കിടയിൽ കുടുങ്ങി അദ്ദേഹം ചതഞ്ഞരഞ്ഞു മരിച്ചു. ലോറി എഞ്ചിൻ ഓഫ് ചെയ്യാതെ പുറത്തിറങ്ങിയതിനാൽ വാഹനം സ്വയം നീങ്ങി തൊഴിലാളിയുടെ മരണത്തിന് കാരണക്കാരനായ ലോറി ഡ്രൈവറെ പോലീസ് അന്വേഷിച്ചുവരികയാണ്.















