കഴിഞ്ഞ ദിവസം പിണറായി സർക്കാർ ജയിൽ പുള്ളികളുടെ വേതനം 620 രൂപയാക്കി ഉയർത്തി ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം നിലവിൽ 152 രൂപ കൂലി വാങ്ങുന്ന സ്കിൽഡ് വിഭാഗത്തിന് 620 രൂപയും, 127 രൂപ ലഭിച്ചിരുന്ന സെമി സ്കിൽഡിന് 560 രൂപയും 63 രൂപ വാങ്ങിയിരുന്ന അൺ സ്കിൽഡിന് 530 രൂപയും ലഭിക്കും.
തടവുകാരുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്. തടവുപുള്ളികളുടെ കൂലി വർദ്ധനവ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്. പിണറായി സർക്കാരിന്റെ കേരള മാതൃകയെ പരിഹസിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. ജീവിക്കാനായി 100 രൂപ കൂട്ടി ചോദിച്ച ആശ വർക്കർമാരെ കാണാത്തവർ ജയിൽ പുള്ളികൾക്ക് വേതനം വർദ്ധിപ്പിച്ച് മാതൃകയായെന്ന് അദ്ദേഹം പരിഹസിച്ചു.
‘ സെക്രട്ടറിയേറ്റ്ന് മുൻപിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ ജീവിക്കാനായി നൂറു രൂപ വർദ്ധിപ്പിക്കാൻ ആവശ്യപ്പട്ടത് കാണാതെ ജയിൽ പുള്ളികൾക്ക് 63 രൂപയിൽ നിന്ന് 620 രൂപയാക്കി വേതനം വർദ്ധിപ്പിച്ച് കേരളം മാതൃക ആയത്രേ… എന്താല്ലേ.’ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ ഡിഗ്രി പൂർത്തിയാക്കിയ യുവാക്കൾക്ക് മാസം ലഭിക്കുന്ന ശമ്പളം 15,000 രൂപയാണ്. അതിൽ നിന്നും ഭക്ഷണവും താമസവും യാത്രാക്കൂലിയും കണ്ടെത്താൽ. എന്നാൽ തടവുകാരന്റെ കുറഞ്ഞ വേതനം 15,900 രൂപയാണ്. ഒപ്പം താമസവും ഭക്ഷണത്തിനോ ഒരു രൂപ പോലും ചെലാവാക്കേണ്ടതുമില്ല. കുറച്ച് സിക്കിൽ ഉള്ളവർക്ക് 18,600 രൂപ വരെ ലഭിക്കുകയും ചെയ്യും.















