ആലപ്പുഴ: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ കാണിയ്‌ക്ക എണ്ണുന്നതിനിടെ മോഷണം. ദേവസ്വം വാച്ചറായ രാകേഷ് കൃഷ്ണനാണ് 35,300 രൂപ അപഹരിച്ചത്. ഈ പണം ചവറ്റുകുട്ടയിൽ നിന്നും കണ്ടെടുത്തു.
ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചി പ്രധാന നടപ്പന്തലിൽ വെച്ച് തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടടെയായിരുന്നു മോഷണം നടന്നത്. 3 വർഷമായി ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വാച്ചറാണ് രാകേഷ് കൃഷ്ണൻ. ശബരിമലയിലെ മണ്ഡലകാല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയതായിയിരുന്നു ഇയാൾ. നിലവിൽ ദേവസ്വം ബോർഡ് ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കോൺഗ്രസിൻറ പ്രാദേശിക നേതാവാണ് രാകേഷ് കൃഷ്ണൻ. കുമാരപുരം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. ‘നാടിനാവശ്യം നന്മയെങ്കിൽ നമുക്കെന്തിന് മറ്റൊരാൾ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇയാൾ മത്സരിച്ചത്. രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.















