ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാന പ്രസംഗത്തോടെ പാർലമെൻ്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് ഭാരതം മുൻപോട്ട് കുതിക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചരിത്രത്തിന്റെ ഭാഗമാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
‘സബ്ക്കാ സത്ത് സബ്കാ വികാസ്’ എന്ന ആശയത്തിലൂന്നിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം ദാരിദ്ര്യത്തിൽ നിന്നും വൻതോതിൽ മുക്തി നേടി. നാലുകോടി ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകി. സാധാരണക്കാർക്ക് ഇൻഷുറൻസ് രക്ഷാ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. ആധുനിക പശ്ചാത്തല സൗകര്യങ്ങൾ മുൻപും ഇല്ലാത്ത രീതിയിൽ വളർന്നു. ഗ്രാമീണ റോഡുകളുടെ വികസനം മുൻപങ്ങമില്ലാത്ത വിധം നടന്നു.
100% ഇലക്ട്രിഫിക്കേഷൻ റെയിൽവേയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. തമിഴ്നാട്ടിലെ കൊങ്കൺ പാലവും ജമ്മു കാശ്മീരിലെ ചി നാബ് പാലവും യാഥാർത്ഥ്യമായി. വന്ദേ ഭാരത സ്ലീപ്പർ ട്രെയിനുകൾ ആരംഭിച്ചു. ഭാരതം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുള്ള രാജ്യമായി മാറി. ദേശീയ ജലപാതകളുടെ എണ്ണം നൂറിൽ കൂടുതലായി.
കഴിഞ്ഞ 11 വർഷം രാജ്യം സാമ്പത്തികമായി വൻതോതിൽ മുന്നേറിയെന്നും നയപ്രഖ്യാന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥയാകാനുള്ള ശ്രമത്തിലാണ് രാജ്യം.
കമ്യൂണിസ്റ്റ് ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഭാരതം തെളിയിച്ചു. 150 ജില്ലകളിൽ ശക്തമായ മാവോവിരുദ്ധ ഇടപെടലുകളാണ് നടന്നത്. ഇന്ന് 8 ജില്ലകളിൽ മാത്രമാണ് മാവോവാദി ഭീഷണി ഉള്ളത്. 2000 ത്തിലധികം മാവോവാദികൾ കീഴടങ്ങി. പ്രതിരോധ രംഗത്തെ പുരോഗതിയും നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏപ്രിൽ 2 വരെ രണ്ടു ഘട്ടങ്ങളിലായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കും. ബജറ്റ് സമ്മേളനത്തിൽ 30 സിറ്റിങ്ങുകൾ ഉണ്ടാകും. 2026-27ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.















