ചെന്നൈ: ശബരിമല സ്വർണ്ണക്കൊള്ളിയിൽ നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചാണ് ചോദ്യം ചെയ്തത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നിരവധി തവണ വീട്ടിൽ വന്നിട്ടുണ്ടെന്ന് ജയറാം മൊഴി നൽകി.
കഴിഞ്ഞ 40 വർഷമായി താൻ എല്ലാ വർഷവും ശബരിമല സന്ദർശിക്കാറുണ്ട്. ഈ സന്ദർശനങ്ങളിലൂടെയാണ് പോറ്റിയുമായുള്ള പരിചയം വളർന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്ന് പൂജിച്ചിരുന്നു. സ്വർണ്ണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് പോറ്റി തന്നോട് പറഞ്ഞതായി ജയറാം പറഞ്ഞു. പോറ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ തനിക്ക് അറിയില്ലായിരുന്നു. പോറ്റിയെ വിശ്വാസമായിരുന്നു എന്നും ജയറാമിന്റെ മൊഴിയിലുണ്ട്. ക്ഷേത്രത്തിൽ നടന്ന പൂജകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും നടൻ പറഞ്ഞു.
ജയറാമിന്റെ വസതിയിൽ സ്വർണപ്പാളി പൂജിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ ജയറാം സാക്ഷിയാക്കാനാണ് എസ്ഐടിയുടെ നീക്കം.















