കാസർകോട്: കുമ്പള ആരിക്കാടിയിലെ തൽക്കാലിക ടോൾപ്ലാസയുമായി ബന്ധപ്പെട്ട് നടന്ന സമരം വെറും രാഷ്‌ട്രീയ പ്രഹസനമാണെന്ന് കേന്ദ്ര ഗതാഗതാ വകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്ര. കേരളത്തിൽ നിന്ന് ബിജെപി അല്ലാതെ മറ്റ് ഒരു പാർട്ടിയും ഈ വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചിട്ടില്ല.
ജനങ്ങളുടെ ബുദ്ധിമുട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് പരിശോധനക്ക് ശേഷം ടോൾപ്ലാസ അടച്ചു പൂട്ടാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുമ്പള ആരിക്കാടിയിലെ ടോൾ ഗേയ്റ്റ് നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരുന്നു. പ്രദേശത്ത് വിവിധ രാഷ്‌ട്രീയ കക്ഷികൾ സമരം നടത്തിയിരുന്നെങ്കിലും അതൊന്നും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപോലും പെട്ടിരുന്നില്ല. എന്നാൽ ടോൾ ബുത്ത് പൂട്ടിയത് സമരത്തിന്റെ വിജയം എന്ന് അവകാശപ്പെട്ട് എ.കെ.എം അഷ്റഫ് എം.എൽ.എ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.















