പത്തനംതിട്ട: ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ലെന്ന് തിരുവല്ല നെടുംപറമ്പിൽ ഫിനാൻസ്. ആന്‍റോയ്‌ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണ്. വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചിട്ടുണ്ട്. ആന്‍റോ ആന്‍റണി 2019 തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നുെവെന്നും ഉടമ എൻ എം രാജു പറഞ്ഞു.
നെടുംപറമ്പിൽ ഫിനാൻസിൽ തന്ത്രി പണം നിക്ഷേപിച്ചിട്ടില്ലെന്നും രാജു പറഞ്ഞു. ഇത്രയും കാലത്തിനിടയ്‌ക്ക് തന്ത്രിയെ കാണുകയോ, വീട്ടിൽ പോവുകയോ ചെയ്തിട്ടില്ല. താന്ത്രിയുടെയോ, കുടുംബാംഗങ്ങളുടെയോ ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ല.
ഒരു സ്ഥാപനത്തിലും തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചിട്ടില്ല.. തന്ത്രിയുടെ രണ്ടരക്കോടി രൂപ നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചുവെന്ന ആരോപണമാണ് രാജു പൂർണമായും തള്ളിയത്.















