ന്യൂഡൽഹി: ബീഹാർ മാവോയിസ്റ്റ് മുക്തം. തലക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന
സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സജീവമായിരുന്ന മാവോയിസ്റ്റ് ഭീകരത അവസാനിച്ചതായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡയറക്ടർ ജനറൽ കുന്ദൻ കൃഷ്ണൻ അറിയിച്ചു.
മുൻഗർ ജില്ലയിലെ ലഡായതണ്ട് സ്വദേശിയാണ് സുരേഷ് കോഡ. സിപിഎം മാവോയിസ്റ്റിന്റെ സംസ്ഥാന സമിതിയംഗമായിരുന്ന ഇയാൾ കഴിഞ്ഞ 25 വർഷമായി ഒളിവിലാണ്. നിരവധി കൊലപാതകങ്ങൾ ഉൾപ്പെടെ 60 ഓളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. 2008 ലും 2010 ലും രണ്ട് വാച്ച്മാൻമാരെ ഇയാൾ കഴുത്തറുത്ത് കൊന്നിട്ടുണ്ട്. 2017 ൽ ഡെപ്യൂട്ടി ഹെഡിന്റെ ഭർത്താവിന്റെ കൊലപാതകം, 2021 ൽട്ട ഹെഡ് പർമാനന്ദ് ടുഡുവിന്റെ കൊലപാതകം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ നേരിട്ട് പങ്കാളിയാണ്.
മാർച്ച് അവസാനത്തോടെ രാജ്യത്ത് ചുവപ്പ് ഭീകര തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിൽ നിർണ്ണായക ചുവടുവപ്പാണ് ബിഹാറിലെ ഓപ്പറേഷൻ. ബിഹാർ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് (എസ്‌ടിഎഫ്) നടത്തിയ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം. മാവോയിസ്റ്റ് കമാൻഡർമാർ കൂട്ടത്തോടെ കീഴടങ്ങുകയു ഏറ്റുമുട്ടലുകളിൽ നിരവധി നക്സലുകൾ കൊല്ലപ്പെടുകയും ചെയ്തതോടെെ സുരേഷ് കോഡയ്‌ക്ക് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലാതായി. കോഡയ്‌ക്കും കുടുംബത്തിനും പുനരധിവാസ നയ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡയറക്ടർ ജനറൽ കുന്ദൻ കൃഷ്ണൻ അറിയിച്ചു.















