ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ചെയ്യ് ജയിലിലടച്ച നടപടി ദുരൂഹത ആവർത്തിച്ച് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വചസ്പതി. കഴിഞ്ഞ ദിവസം തെളിവുകളുടെ അഭാവത്തിൽ തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്ത്രിയെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. മന്ത്രി സജി ചെറിയാനും ദേവസ്വം മന്ത്രി വി എൻ വാസവനും അടക്കമുള്ള സിപിഎം നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും സന്ദീപ് വചസ്തപതി ചൂണ്ടാക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇതേ കാര്യമാണ് അന്ന് തന്ത്രിയുടെ വീട്ടിൽ പോയ ശേഷം ഞാൻ ചൂണ്ടിക്കാട്ടിയത്. പക്ഷെ അന്ന് എന്നെ ക്രൂശിക്കാനായിരുന്നു സംഘടിത ശ്രമം. ശബരിമല സ്വർണ്ണക്കൊള്ളയുടെ മുഖ്യ കാർമ്മികത്വം വഹിച്ച ദേവസ്വം മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിലസുമ്പോൾ, ദേവസ്വംബോർഡിന്റെ നിർദ്ദേശം അനുസരിക്കാൻ മാത്രം ബാധ്യതയുള്ള തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായിരുന്നു. അദ്ദേഹത്തെ പ്രതിയാക്കാൻ തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്നാണ് കോടതി കണ്ടെത്തിയത്. വിശ്വാസ സമൂഹത്തെ അപമാനിക്കാനും അവർ ബഹുമാനിക്കുന്നവരും അവരുടെ ആചാര്യന്മാരും മുഴുവൻ കള്ളന്മാരാണ് എന്ന് വരുത്തി തീർക്കാനുമുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.
ചെങ്ങന്നൂരിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും ദേവസ്വം മന്ത്രി വി എൻ വാസവനും അടക്കമുള്ള സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ട്. തന്ത്രിയെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു ഇവർ നടത്തിയത്. ഇവരുടെ കൂട്ടുകാരായ കൊള്ളക്കാർക്ക് ജാമ്യം കിട്ടാൻ കുറ്റപത്രം വൈകിപ്പിച്ചതും ഇതിന്റെ ഭാഗമാണ്.
എന്നാൽ തന്ത്രിക്ക് നിയമപോരാട്ടത്തിലൂടെയാണ് ജാമ്യം കിട്ടിയത് എന്നത് ഇവരുടെ മുഖത്തേറ്റ അടിയാണ്. കോടിക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കാൻ ഇവർ നടത്തിയ ഗൂഢാലോചന കോടതി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. അയ്യന്റെ സ്വത്ത് മോഷ്ടിച്ച അവസാനത്തെ ആളെയും അവർക്ക് കുട പിടിക്കുന്ന ഇടത് വലത് നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം ബിജെപി ഉപേക്ഷിക്കില്ല. സ്വാമി ശരണം















