ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ എല്ലാ എയർ ഇന്ത്യ,ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി. വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷാ മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും വിമാന സർവീസുകളിൽ അതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്‍മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കി കഴിയുന്നത്ര വീടിനുള്ളിൽ സുരക്ഷിതമായി തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചു.
യുഎഇ വ്യോമാതിർത്തിയിൽ മിലട്ടറി വിമാനങ്ങൾക്ക് ഒഴികെ സിവിലിയൻ വിമാനങ്ങൾക്ക് പ്രവേശനമില്ലെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.















