പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ മൂന്നാം കിട രാഷ്‌ട്രീയം കളിക്കരുതെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ. രാജ്യത്താകെ നിലനിൽക്കുന്ന പ്രശ്നത്തിൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളത്തിന് പ്രത്യേക പരിഗണന നൽകിയില്ലെന്നായിരുന്നു ജി. ആർ അനിലിന്റെ കുറ്റപ്പെടുത്തൽ. ആന്ധ്രയിലോ മറ്റോ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ അങ്ങേയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തിന് സ്പെഷ്യല്‍ പാക്കേജ് എന്ന് പ്രഖ്യാപിക്കാനാകുമോ എന്ന് യുവരാജ് ഗോകുൽ ചോദിച്ചു.
യുവരാജ് ഗോകുലിന്റെ കുറിപ്പ്
മന്ത്രിയോട് ഒരു ചോദ്യം….
ആന്ധ്രയിലോ മറ്റോ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ അങ്ങേയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തിന് സ്പെഷ്യല്‍ പാക്കേജ് എന്ന് പ്രഖ്യാപിക്കാനാകുമോ ????
അറിഞ്ഞ് വച്ച് കൊണ്ട് മൂന്നാം കിട രാഷ്‌ട്രീയം കളിക്കരുത്…..
ഇദ്ദേഹം രാവിലെ സുരേഷ് ഗോപിയുടെ വീട്ടില്‍ എത്തുന്നു….
കേരളത്തിന് പ്രത്യേക പരിഗണന വേണം എന്ന് ആവശ്യപ്പെടുന്നു….
സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ –
”കേരളത്തില്‍ ഒരു വലിയ പ്രശ്നമുണ്ടായാല്‍ അങ്ങേയ്‌ക്ക് മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തിന് മാത്രം ഒരു പരിഗണന എന്ന് പ്രഖ്യാപനം നടത്താന്‍ ആകുമോ ?? ഇന്ത്യാ മഹാ രാജ്യത്തെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി എന്ന നിലയില്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ല…. കേരളത്തില്‍ ബുദ്ധിമുട്ടാകാതെ വരാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് നോക്കാം…. ”
അവിടന്ന് സ്നേഹത്തോടെ ചായയും കുടിച്ച് പിരിഞ്ഞ ശേഷം പുറത്തിറങ്ങി നുണ പറയും….
ഇത് തന്നെയാണ് പണ്ട് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സമയത്ത് വൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തില്‍ വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളെ ഇളക്കിവിട്ട് കാണിച്ചതും….















