തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർഥി എസ്‍ഡിപിഐ പിന്തുണ ആവശ്യപ്പെട്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി. വി.ശിവൻകുട്ടിക്ക് എസ്‍ഡിപിഐ പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ നേമത്ത് SDPI യുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുന്ന എൽഡിഎഫിന് ലഭിച്ചു.
ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലമായത് കൊണ്ടാണ് നേമത്ത് എൽഡിഎഫിനെ പിന്തുണയ്‌ക്കുന്നതെന്ന് SDPI ദേശീയ പ്രസിഡന്റ് എം.കെ ഫൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ഇതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്‍റ് സി.പി.എ ലത്തീഫ് പ്രസ്താവന നടത്തിയത്.
നേമത്ത് പാർട്ടിയോ വി.ശിവൻകുട്ടി വ്യക്തിപരമായോ പിന്തുണ അഭ്യർഥിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പറഞ്ഞത്.
മഞ്ചേശ്വരത്ത് എസ്‍ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കാൻ പൊതുസമ്മർദ്ദം ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ വരെ സ്ഥാനാർത്ഥി മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് നിലപാടെടുത്തിരുന്നു. മതേതര വോട്ടുകൾ ഏകീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്.
വി.ഡി സതീശന്‍റെ താല്പര്യങ്ങൾ വളരെ ദുരൂഹമാണ്. യുഡിഎഫ് സീറ്റുകളുടെ എണ്ണം കുറക്കാനാണ് സതീശൻ ഇപ്പോൾ ശ്രമിക്കുന്നത്. കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകാതിരിക്കാൻ കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കാനാണ് സതീശന്‍റെ ശ്രമം. ബിജെപിയെ തോൽപ്പിക്കുക മാത്രമല്ല, പാര്‍ട്ടിയുടെ വളര്‍ച്ചയാണ് എസ്‍ഡിപിഐയുടെ ലക്ഷ്യമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.















