ജമ്മു കശ്മീരില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ശൃംഖല തകര്‍ത്തു; 16 വര്‍ഷമായി ഒളിവിലായിരുന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജമ്മു കശ്മീരില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ശൃംഖല തകര്‍ത്തു; 16 വര്‍ഷമായി ഒളിവിലായിരുന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 08:09 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതീവ അപകടകാരികളായ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരെ ശ്രീനഗര്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെയാണ് ഇവരെ വലയിലാക്കിയത്. പിടിയിലായവരില്‍ അബ്ദുള്ള (അഥവാ അബു ഹുറൈറ) എന്ന പാക് ഭീകരന്‍ കഴിഞ്ഞ 16 വര്‍ഷമായി സുരക്ഷാ ഏജന്‍സികളെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

‘എ പ്ലസ്’ വിഭാഗത്തില്‍പ്പെട്ട കൊടുംഭീകരായ അബ്ദുള്ള 16 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഇയാള്‍, ജമ്മു കശ്മീരിന് പുറത്തും ഭീകര ശൃംഖല വ്യാപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ഇക്കാലയളവില്‍ ഇയാള്‍ 40-ഓളം വിദേശ ഭീകരരെ നയിച്ചിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗം പേരെയും സുരക്ഷാ സേന നേരത്തെ വധിച്ചതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പിടിയിലായ രണ്ടാമത്തെ പാകിസ്ഥാന്‍ സ്വദേശിയാണ് ഉസ്മാന്‍. ഇയാളും ‘എ പ്ലസ്’ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ്.

മുഹമ്മദ് നഖീബ് ഭട്ട്, ആദില്‍ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍ (മാമ) എന്നീ മൂന്ന് ശ്രീനഗര്‍ സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പ്രാദേശിക സഹായികളാണ്. ഭീകരര്‍ക്ക് ഒളിത്താവളവും ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചിരുന്നത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളില്‍ പോലീസ് വ്യാപകമായ പരിശോധന നടത്തി. നാല് എകെ റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരവും ലഘുലേഖകളും പിടിച്ചെടുത്തു.

ഭീകരരുടെ പക്കല്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ വിലാസങ്ങളുള്ള വ്യാജ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം ശൃംഖല വ്യാപിപ്പിക്കാന്‍ ഇവര്‍ വ്യാജരേഖകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മാര്‍ച്ച് 31-ന് നഖീബ് ഭട്ട് പിടിയിലായതോടെയാണ് ഭീകര ശൃംഖലയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണമാണ് മറ്റു പ്രതികളിലേക്ക് എത്തിയത്. ശ്രീനഗര്‍ പോലീസ് അടുത്തിടെ നടത്തിയ മറ്റൊരു അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകള്‍ ഭീകരവാദത്തിലേക്ക് ആകൃഷ്ടരായതായി കണ്ടെത്തിയിരുന്നു.

2025 നവംബറില്‍ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ ഫരീദാബാദിലെ അല്‍-ഫലാ സര്‍വ്വകലാശാലയിലെ ഡോ. ഉമര്‍-ഉന്‍ നബിക്ക് പങ്കുണ്ടെന്ന വിവരവും അധികൃതര്‍ പുറത്തുവിട്ടു. ഈ സ്‌ഫോടനത്തില്‍ ഒരു ഡസനിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സുരക്ഷാ സേനയുടെ തീരുമാനം. ഭീകരരുടെ മറ്റ് കണ്ണികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags: LeT terroristsSrinagar Policetwo pakisthani arrestedfive terrorist arrested
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies