പ്രധാനമന്ത്രിയെ 'ഭീകരവാദി' എന്ന് വിളിച്ചു; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ ‘ഭീകരവാദി’ എന്ന് വിളിച്ചു; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 08:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ചെന്നൈയില്‍ ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം കമ്മീഷനെ നേരില്‍ കണ്ട് ഖാര്‍ഗെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ ഭീകരവാദി എന്ന് വിളിക്കുന്നത് രാജ്യത്തെ ജനവിധിയെയും ജനാധിപത്യത്തെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. ഖാര്‍ഗെ പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലും ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തോല്‍വി ഭയന്നുള്ള നിരാശയില്‍ നിന്നാണ് കോണ്‍ഗ്രസ് ഇത്തരം മോശം വാക്കുകള്‍ ഉപയോഗിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. വിവാദം കൊഴുത്തതോടെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് ഖാര്‍ഗെ രംഗത്തെത്തി. താന്‍ ആ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗിച്ചതല്ലെന്നും രാഷ്‌ട്രീയമായ അര്‍ത്ഥത്തിലാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്ന മോദിയുടെ രീതിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെയുടെ വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്ന കാര്യം കമ്മീഷന്‍ പരിശോധിച്ചു വരികയാണ്. ഈ സംഭവം വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.

Tags: terrorist remarkmalikarjuna khargeNarendra Modi
ShareTweetSendShare

More News from this section

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിതരണം മുൻപത്തെ നിലയിലേക്ക്

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

ശിവരാജ് സിംഗ് ചൗഹാന്റെ മകനെതിരായ പരാമർശം; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പിരന്ന് രാഹുൽ

നടിയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്

മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജി സ്വത്ത് കയ്യേറി; ക്യാൻസർ രോഗിയായ അയൽവാസി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ജനതാ ദർബാറിൽ

ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

മാടായിപ്പാറയെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണം: ഭാരതീയ വിചാര കേന്ദ്രം

‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദാരുണാപകടം; ഡിവൈഡറിനരികിൽ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies