കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ മദ്രസ വിദ്യാർത്ഥികളെ മർദ്ദിച്ചു എന്ന വ്യാജ പരാതിയിൽ സിആർപിഎഫ് ജവാൻ ആയ സന്തോഷ് ജയിലിലായ സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി കുടുംബം.
അനുവാദമില്ലാതെ വിടിന്റെ മതിലിൽ പോസ്റ്റർ ഒട്ടിക്കാനെത്തിയ വിദ്യാർത്ഥിളെ തടഞ്ഞതിലുള്ള വൈരാഗ്യമാണ് പരാതിയ്‌ക്ക് പിന്നിലെന്ന് സൈനികന്റെ ഭാര്യ ജനം ടിവിയോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ജിഹാദികൾ ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
വ്യാജ പരാതിയിൽ സന്തോഷ് ആറ് ദിവസമായി ജയിലിലാണ്. അർദ്ധരാത്രിയിൽ വീടിന്റെ മതിലിൽ സംഘടനയുടെ പരസ്യം പതിക്കാൻ എത്തിയ മദ്രസ വിദ്യാർത്ഥികളെ വിലക്കിയതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. പരസ്പരമുണ്ടായ വാക്കുതർക്കം പിന്നീട് വർഗീയമായി ചിത്രീകരിക്കുകയും കേസ് കൊടുക്കുകയുമായിരുന്നു.
തൊപ്പിയെല്ലാം ഇട്ടു കൊണ്ട് മദ്രസയിൽ പഠിക്കുന്ന കുട്ടികളാണ് വന്നതെന്ന് സൈനികന്റെ ഭാര്യ പറഞ്ഞു. വീടിന്റെ മതിലിൽ സിമൻറ് പൂശിയിട്ടില്ല. മതിലിൽ എഴുതാൻ പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞു. അതിന്റെ പേരിൽ അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനമായി. ഗേറ്റിന് പുറത്തിറങ്ങാൻ പറഞ്ഞിട്ട് അവർ ഇറങ്ങിയില്ല. അവർ നമ്മുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നും ഉന്ത് തള്ളോ ഒന്നും ഉണ്ടായിട്ടില്ലെന്നും സന്തോഷിന്റെ ഭാര്യ പറഞ്ഞു.
സൈനികനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണങ്ങൾ വ്യാപകമായി ചിലർ നടത്തുന്നുണ്ട്. നിയമപരമായി നേരിടുമെന്നും സത്യം പുറത്തു കൊണ്ടുവരുമെന്നും സൈനികന്റെ കുടുംബം പറഞ്ഞു.















